ജലാലാബാദ് > അഫ്ഗാനിസ്ഥാനില്‍ ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിക്കാനുള്ള ശ്രമം തടഞ്ഞു. കോണ്‍സുലേറ്റിനു സമീപമുണ്ടായ ആക്രമണത്തില്‍ ഒരു പൊലീസുകാരനും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നാല് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ബോംബ് നിറച്ച കാര്‍ ഓടിച്ചെത്തിയായിരുന്നു സ്ഫോടനം. സ്ഫോടനങ്ങളിലും വെടിവയ്പിലും വാതിലുകളും ജനാലകളും തകര്‍ന്നു. എട്ട് കാറുകള്‍ക്കും കേടുപറ്റി. കോണ്‍സുലേറ്റ് ജീവനക്കാര്‍ സുരക്ഷിതരാണെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റിട്ടില്ല. ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ലക്ഷ്യമിട്ട് ഇത് രണ്ടാംതവണയാണ് ആക്രമണം. ജനുവരിയില്‍ മസാര്‍ ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഭീകരര്‍ ആക്രമിച്ചിരുന്നു. ജലാലാബാദിലെ പാകിസ്ഥാനി കോണ്‍സുലേറ്റ് ജനുവരിയില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here