ട്വന്റി20 ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസീലൻഡിനെ ഏഴു വിക്കറ്റ‍ിന് തകർത്ത് ഇംഗ്ലണ്ട‍് ഫൈനലിൽ. ന്യൂസിലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില് ‍17.1 ഓവറിൽ മറികടന്നു. 44 പന്തിൽ 78 റൺസെടുത്ത ജേസൺ റോയാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപി. ബട്‌ലർ 17 പന്തിൽ 32 റൺസെടുത്തു. കിവീസിനുവേണ്ടി സോധി രണ്ടും സാന്റ്നർ ഒന്നും വിതം വിക്കറ്റ് വീഴ്ത്തി. ഇന്ത്യ വെസ്റ്റ് ഇൻഡീസ് മൽസരത്തിലെ വിജയികളെ ഇംഗ്ലണ്ട് ഫൈനലിൽ നേരിടും. 2010 ൽ ചാംപ്യൻമാരായ ഇംഗ്ലണ്ട് രണ്ടാം തവണയാണ് ഫൈനലിൽ കടക്കുന്നത്.england-newzealand-1

 Colin-Munro

ആദ്യം ബാറ്റുചെയ്ത കിവീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. ഒരു ഘട്ടത്തിൽ മികച്ച സ്കോറിലേക്ക് കുതിച്ച ന്യൂസിലൻഡിനെ ഇംഗ്ലണ്ട് ബോളർമാർ വരിഞ്ഞുകെട്ടി. പത്ത് ഓവറിൽ തൊണ്ണൂറ‍ിലെത്തിയ കിവീസിന് വിക്കറ്റുകൾ തുടർച്ചയായി നഷ്ടമായത് മികച്ച സ്കോർ നേടുന്നതിന് തടസ്സമായി. ആദ്യ നാലു ബാറ്റ്സ്മാൻ മാത്രമേ രണ്ടക്കം കടന്നുള്ളൂ. മാർട്ടിൻ ഗുപ്റ്റിൽ(15), കെയിൻ വില്യംസൺ(32), കോളിൻ മൺറോ(46), കോറി ആൻഡേഴ‍്സൺ(28) റൺസെടുത്തു. ഇ‍ംഗ്ലണ്ടിനുവേണ്ടി ബെൻ സ്റ്റോക്സ് മൂന്നും വില്ലി, ജോർദാൻ, പ്ലങ്കറ്റ്, മൊയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here