ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനം രാജ്യത്തിന്‍റെ സ്വന്തം വിമാനക്കമ്പനിക്ക് നഷ്ടക്കച്ചവടം. പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ വിദേശയാത്രകളുടെ ചെലവിനത്തില്‍ എയര്‍ ഇന്ത്യയ്ക്ക് കിട്ടാനുള്ള കുടിശ്ശിക 134 കോടി രൂപയാണെന്നാണ് കണക്കുകള്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചിനും ഡിസംബറിനും ഇടയിലെ യാത്രകളുടെ മാത്രംചെലവാണിത്. ദ ക്വിന്‍റ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് വിവരാവകാശ രേഖയിലൂടെ ഈ കണക്കുകള്‍ പുറത്തുകൊണ്ടുവന്നത്. പ്രധാനമന്ത്രിമാരുടെ വിദേശയാത്രയിനത്തില്‍ കിട്ടേണ്ട തുക വളരെ വൈകിയാണ് എയര്‍ ഇന്ത്യക്ക്‌ ലഭിക്കാറുള്ളത് എന്നും റിപോര്‍ട്ടിലുണ്ട്. സെപ്തംബര്‍ 2013നും നവംബര്‍ 2014 നും ഇടയിലുള്ള യാത്രകളുടെ ചെലവിനത്തില്‍ 147 .90 കോടിരൂപ പ്രധാനമന്ത്രിയുടെ ഓഫിസ് ഈ വര്‍ഷം ജനുവരിയിലാണ് നല്‍കിയത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇപ്പോഴത്തെ പ്രധാനമന്ത്രി മോഡിയും നടത്തിയ വിദേശയാത്രകളുടെ ഇനത്തിലുള്ളതാണ് ഈ തുക.

LEAVE A REPLY

Please enter your comment!
Please enter your name here