ഡാലസ്: മെയ് 15-നു ഞായറാഴ്ച ഉച്ചക്കു കൂട്ടുകാരുമൊത്ത് ലേക്ക് റേ ഹബ്ബാര്‍ഡില്‍ എത്തിയ ശ്രേയസ് ആന്റണി (28) മുങ്ങി മരിച്ചു.

മിഷിഗണില്‍ ജനറല്‍ മോട്ടോഴ്‌സില്‍ ഡിസൈന്‍ എഞ്ചിനിയറാണു. അവധിക്കാലം ചെലവഴിക്കാനാണു ഡാലസിലെത്തിയത്.
റെയില്‍ വേ ട്രാക്കിലെ ഉയരത്തില്‍ നിന്നു ലേയ്ക്കിലേക്കു ചാടിയതാണ്. പന്ത്രണ്ട് അടിയിലേറെ ആഴമുള്ള ഇവിടെ അപകട മേഖലയാണെന്നു അധിക്രുതര്‍ പറയുന്നു. മത്സ്യബന്ധന വലകളും മറ്റും ഉള്ളതിനാല്‍ കുരുങ്ങിപ്പോകാനും സാധ്യത കൂടുതലുണ്ട്.
ശ്രേയസ് മുങ്ങിപ്പൊയതു കണ്ട് കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലിച്ചില്ല. പോലീസും ഫയര്‍ ഫോഴ്‌സും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തീനെത്തിയെങ്കിലും രക്ഷപ്പെടൂത്താനായില്ല. വൈകിട്ട് അഞ്ചരയോടെ മ്രുതദേഹം കണ്ടേടുത്തു.
ബാംഗലൂരില്‍ എം.എസ്. രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ടീല്‍ന്നിന്നു എഞ്ചിനിയറിംഗ് ബിരിദം നേടിയ ശ്രേയസ്, മിഷിഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാസ്റ്റര്‍ ബിരിദവും നേടി.

പി.പി. ചെറിയാന്‍

image image image

LEAVE A REPLY

Please enter your comment!
Please enter your name here