അമേരിക്കൻ മലയാളികളുടെ സംഘടനാ പ്രവർത്തനങ്ങളിൽ വനിതകളുടെ  സാന്നിധ്യം പലപ്പോഴും നാമ മാത്രമായി ചുരുങ്ങുന്നത് പലപ്പോഴും കാണാറുണ്ട്. പക്ഷെ സാംസ്കാരിക സംഘടനകളുടെ വരവോടെ ഇതിനൊരു മാറ്റം ഉണ്ടായി. വനിതകൾ സജീവമായി ഇത്തരം സാംസ്കാരിക പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി. എന്നാൽ നേതൃത്വത്തിന്റെ മുഖ്യ ധാരകളിൽ പലപ്പോഴും വനിതകൾക്ക് അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ കാലം അതിനെല്ലാം വഴിയൊരുക്കി. അമേരിക്കൻ മലയാളികളുടെ ചിന്താമണ്ഡലത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സംഘടനയാണ് ഫോമാ. അഭൂതപൂർവമായ വളർച്ച കൈവരിച്ച ഫോമാ ഇന്ന് അമേരിക്കൻ മലയാളികൾക്ക് മാറ്റിനിർത്തുവാനാവാത്ത തരത്തിൽ വളർന്നു കഴിഞ്ഞിരിക്കുന്നു. എന്നാൽ സംഘടനയുടെ വളർച്ചയ്ക്കൊപ്പം അധികാരത്തിനു വേണ്ടിയുള്ള മത്സരവും എല്ലാ സംഘടനയിലും ഉള്ളത് പോലെ ഫോമയിലും കടന്നു വന്നു. അത് ആരോഗ്യകരമായി ഇന്ന് വരെ മുന്നോട്ടു പോകുമ്പോൾ അമേരിക്കൻ മലയാളികൾ ഇപ്പോൾ അല്പം ആശങ്കയിലുമാണ്. ഈ സാഹചര്യത്തിൽ പുതിയ ഫോമാ നേതൃത്വത്തിലേക്ക് വൈസ് പ്രസിടന്റ്റ് സ്ഥാനാർഥി ആയി മത്സരിക്കുന്ന ഫോമയുടെ പുഞ്ചിരിക്കുന്ന മുഖം ലാലി കളപ്പുരയ്ക്കൽ കേരളാ റ്റൈംസിനൊട് സംസാരിക്കുന്നു.

lali

അമേരിക്കൻ മലയാളി സംഘടനകളിൽ പുതിയതായി രൂപം കൊണ്ട ഫോമയ്ക്ക് മികച്ച ജനപ്രീതി ലഭിക്കാൻ കാരണം പുതിയ മുഖങ്ങളുടെ വരവാണെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ എന്തുകൊണ്ട്?

ഫോമാ ഒരു പുതിയ സംഘടന അല്ല. കഴിഞ്ഞ ഒരു ദശാബ്ദമായി അമേരിക്കൻ മലയാളികളുടെ ഹൃദയങ്ങളിൽ അലിഞ്ഞു ചേർന്ന ഏതാണ്ട് 65 അംഗ സംഘടനകളുടെ ഒരു ദേശീയ സംഘടനയാണ് ഫോമാ. ഫോമായ്ക്ക് ജനപ്രീതി ലഭിക്കാൻ കാരണം പുതിയ മുഖങ്ങളുടെ വരവാണെന്ന് എനിക്ക് ഒട്ടും തോന്നിയിട്ടില്ല. പുതിയ തലമുറയുടെയും പഴയ തലമുറയുടെയും സമ്മിശ്രമായ പ്രവർത്തിനത്തിന്റെ പരിണിത ഫലമാണ്  ഫോമാ എന്ന ദേശീയ സംഘടന. അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഇടയിൽ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ സ്വന്തമായ കയ്യൊപ്പ് പതിപ്പിച്ച ശശിധരൻ  നായർ, അനിയൻ ജോർജ്, ജോൺ റ്റൈറ്റസ്, ജോൺ സി വർഗീസ്‌, ബേബി ഉരാളിൽ, ബിനോയ്‌  തോമസ്‌,  ജോർജ് മാത്യു, ഗ്ലാട്സൻ വർഗീസ്‌ എന്നിവരുടെ നേതൃത്വത്തിൽ പകര്ന്നു കൊടുത്ത ദീപശിഖ ഇപ്പോഴിതാ ആനന്ടാൻ നിരവേൽ, ഷാജി വർഗീസ്‌ ടീമിലേക്ക് കൈമാറിയിരിക്കുകയാണ്. ഇവരുടെയും മുൻകാല ഫോമാ ഭാരവാഹികളുടെയും നിസ്വാർഥമായ പ്രവർത്തനമാണ് ഈ സംഘടന ഈ നിലയില എത്താൻ കാരണം. എന്നാൽ ചെറുപ്പക്കാരുടെ വരവ് ഫോമയെ ശകതിപ്പെടുത്തുന്നു. അത് വളരെ സത്യവുമാണ്. പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാകണം. എങ്കിലെ സംഘടന വളരുകയുള്ളൂ. പക്ഷെ പഴയ തലമുറയെ അവഗണിക്കാൻ പാടില്ല. അവരുടെ കഷ്ട്ടപ്പാടാണ് ഇത്തരം സംഘടനകളുടെ തുടക്കത്തിന് കാരണം.

അമേരിക്കൻ മലയാളി സംഘടനകൾ പലപ്പോഴും പ്രവാസി മലയാളികളുടെ യതാർത്ഥ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല എന്ന് പൊതുവെ ഒരു പറച്ചിൽ ഉണ്ട് . അത് ശെരിയാണോ? പ്രവാസി വോട്ടവകാശം മുതലായ വിഷയങ്ങളിലെ ഇടപെടൽ പബ്ലിസിറ്റി മാത്രമായി പോയി എന്ന് തോന്നുന്നില്ലേ. ഫോമാ ഈ കാര്യത്തില എന്തെല്ലാം ചെയ്തു?

അമേരിക്കൻ മലയാളി സംഘടനകൾ പലപ്പോഴും പ്രവാസി മലയാളികളുടെ യതാർത്ഥ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല എന്ന അഭിപ്രായം എനിക്കില്ല. എന്റെ  അഭിപ്രായത്തിൽ കേരളത്തിലെ പ്രശങ്ങളെ ക്കാൾ അമേരിക്കൻ മലയാളികളുടെ പ്രശങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. അമേരിക്കയിലെ വിവിധ സ്റ്റേറ്റ്കളിലായി നിരവധി അംഗ സംഘടനകൾ ഉണ്ട്. അവർ അമേരിക്കൻ മലയാളികളെ  എകൊപിപ്പിക്കുവാൻ ശ്രമിക്കണം. വോട്ടവകാശമുള്ള എത്രയോ മലയാളികൾ വോട്ടു ചെയ്യുവാൻ പോകുന്നില്ല. മലയാളികളും ഇവിടുത്തെ ജനാധിപത്യ പ്രക്രിയയിൽ സജീവമാകുമ്പോൾ അമേരിക്കൻ രാഷ്ട്രീയവും നമ്മെ ശ്രദ്ധിക്കും. ചെറുപ്പക്കാർ ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയത്തിൽ വരണം. അതിനുള്ള പാത ഒരുക്കിക്കൊടുക്കാൻ ഫോമയ്ക്ക് സാധിക്കും.

ഫോമയിൽ ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ടല്ലോ. നാളെ സംഘടനകൾ ഒരു ഹൈ ടെക് സംഘടനകൾ ആകുവാനുള്ള തയ്യാറെടുപ്പുകളിൽ ആണോ?

ഫോമയുടെ തലപ്പത്ത് ഇരിക്കുന്നവർ അറിവും സംഘടനാ രംഗത്ത് പ്രവർത്തിച്ച് പഴക്കവും തഴക്കവും ഉള്ളവരാണ്. എന്നാൽ ഈ ഹൈടെക് യുഗത്തിൽ അവരെ സാങ്കേതികമായി സഹായിക്കുന്നത് ചെറുപ്പക്കാരാണ്. അപ്പോൾ സ്വാഭാവികമായും നാളെ സംഘടനകൾ ഹൈടെക് ആകും എന്നതിൽ സംശയം ഇല്ല. പഴയ തലമുറയെ പുതിയ തലമുറ ബഹുമാനിക്കുന്നു എന്നത് വളരെ അംഗീകരിക്കേണ്ട ഒന്നാണ്. മറ്റൊരു കാര്യം ഈ കഴിഞ്ഞ 8 വർഷമായി എല്ലാ കമ്മറ്റികളും പുതിയ നേതൃത്വ  പാടവം ഉള്ളവർ തന്നെ  ആണ് കടന്നുവന്നിരിക്കുന്നത്. പുതിയ ഭരണ സമിതികൾ വരുന്നുതുകൊണ്ട് പുതിയ ആശയങ്ങൾ ഉണ്ടാകും. എങ്കിലെ സംഘടന വളരുകയുള്ളൂ.

ഫോമയുടെ വൈസ് പ്രസിടന്റ്റ് സ്ഥാനാർഥി ആണല്ലോ ? എന്തെല്ലാം ആണ് താങ്കളുടെ മനസിലുള്ള ഭാവി പധതികൾ ?വനിതകൾ, കുട്ടികൾ, യുവജനങ്ങൾ .. എന്നിവര്ക്കായി ഇതെല്ലാം പദ്ധതികളാണ് മനസ്സിൽ ഉള്ളത് ?

എല്ലാവരുമായി സ്നേഹത്തോടെ മുന്നോട്ടു പോകുക എന്നതാണ് പ്രധാനം. രണ്ടു വർഷം  കൂടി ഒന്നിച്ചു കാണുമ്പോൾ “ഹായ്” പറഞ്ഞു പോകുക എന്നതല്ല എന്റെ സംഘടനാ പ്രവർത്തനം. ഇത്തരം സംഘടനകൾ ഒരു സാംസ്കാരിക കൂട്ടായ്മയാണ്. ജാതി മത ചിന്തകളില്ലാതെ പ്രവർത്തിക്കുന്ന  സംഘടനകളിൽ ഒന്നാണ് ഫോമാ. അതുകൊണ്ടുതന്നെ അതിന്റെ നേത്രുത്വ രംഗത്ത് വരാൻ സാധിച്ചാൽ അത് വലിയ ഉത്തര വാദിത്വം തന്നെ ആകും.

പ്രധാനമായും ആതുര സേവന രംഗത്ത് ഫോമ നടത്തിവരുന്ന പദ്ധതികൾക്ക് പ്രാധാന്യം നൽകും. പുതിയ തലമുറയ്ക്കായി  സെമിനാറുകൾ സംഘടിപ്പിക്കുക. അവരുടെ പ്രശങ്ങളിലും അവരെ ബാധിക്കുന്ന പ്രശങ്ങളിലും ഇടപെടലുകൾ നടത്തുക, അവരെ കേൾക്കുക എന്നത് പ്രധാനമാണ്. പ്രവീൺ കേസ് പോലെയുള്ള ഇഷ്യു ഉണ്ടാകുന്ന സമയങ്ങളിൽ അവർക്ക്  വേണ്ടത് ചെയ്തു കൊടുക്കുക അങ്ങനെ നിരവധി കാര്യങ്ങൾ മനസ്സിൽ ഉണ്ട്.

അമേരിക്കൻ മലയാളികളിൽ ഭൂരിപക്ഷവും നേര്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരാണല്ലോ. ഒരു പക്ഷെ അമേരിക്കയുടെ ആതുര സേവന രംഗത്തിന്റെ നേടും തൂൺ തന്നെ  ഈ വിഭാഗം ആണല്ലോ. അതിൽ മലയാളി വനിതകൾ 30 ശതമാനത്തോളം വരുമല്ലോ. ഇവരുടെ സേവനം മലയാളി സ്ന്ഘടനകളിൽ കാണാറില്ലല്ലോ. ഉണ്ടങ്കിൽ തന്നെ അത് വളരെ കുറവാണല്ലോ. പലര്ക്കും ഇത്തരം സ്ന്ഘടനകളോട് താല്പര്യം കാണാറില്ലല്ലോ. എന്താണ് ഇതിനു കാരണം?

മലയാളി നേഴ്സുമാരുടെ പ്രവര്ത്തനം ആശുപത്രികളിൽ മാത്രം ഒതുങ്ങി നിന്നാൽ പോരാ. അവരുടെ പ്രവർത്തങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിലേക്കു വരണം. ആതുര സേവനം എന്നത് എല്ലാവര്ക്കും ലഭിക്കേണ്ടതാണ്. ഫോമയുടെ വിമൻസ് ഫോറം നിരവധി കർമ്മ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഫോമയുടെ അടുത്തകാലത്തെ പ്രവർത്തന  മികവാണ് ഗ്രാൻറ് കാന്യൻ സർവ്വകലാശാലയുമായുള്ള ദീർഘകാല കരാറിലൂടെ ആയിരക്കണക്കിന് നേഴ്സുമാർക്ക് ബി എസ് എൻ ,എം എസ് എൻ തുടങ്ങിയ ഡിഗ്രികൾ  സ്വന്തമാക്കുവാൻ സഹായകരമാക്കുകയും അതിലൂടെ മലയാളി സമൂഹത്തിനു ആയിരക്കണക്കിന് ഡോളർ ലാഭിക്കുവാൻ സാധിക്കുകയും ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ ഞാൻ ഉൾപ്പെട്ട ഫോമാ വിമൻസ് ഫോറത്തിൻറെ പ്രവർത്തനങ്ങൾ വടക്കേ അമേരിക്കയിലെ എല്ലാ തുരകലിലുമുല്ല സ്ത്രീ ജനങ്ങളുടെ പ്രശംസ നേടിയെടുത്തു. നെഴ്സുമാരെ സംഘടിപ്പിച്ച് കുറേക്കൂടി വിപുലമായ പരിപാടികൾ മനസ്സിൽ ഉണ്ട്.

പഴയ നേതാക്കൾ പലപ്പഴും നാട്ടിലും ഇവിടെയും  പ്രോഗ്രാമുകൾ സംഘടിപ്പിക്കുക അവ വിജയിപ്പിക്കുക എന്നതിലായിരുന്നു ശ്രദ്ധ. എന്നാൽ പുതിയ തലമുറ ചാരിറ്റിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതായി തോന്നി. ചാരിറ്റി കേരളത്തിൽ മാത്രമല്ല അമേരിക്കയിലും ചെയ്യേണ്ടതല്ലേ. “ഹെല്പിംഗ് ഹാൻഡ്സ് ഓഫ് കേരളാ”എന്ന പദ്ധതിയുടെ തുടക്കക്കാരി എന്ന നിലയിൽ ഇവിടെ അവഗണിക്കപ്പെടുന്ന വൃദ്ധ ജനങ്ങൾ, കുട്ടികൾ എന്നെ വിഭാഗങ്ങളിൽ ഒക്കെ ഈ പ്രവര്ത്തനം എത്തേണ്ടത് അല്ലെ ?

ഇവിടെ ദാരിദ്ര്യം അനുഭവിക്കുന്ന അലയാളികൾ ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. അമേരിക്കയിൽ ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കുവാൻ ധാരാളം സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ കേരളത്തിലെ സ്ഥിതി അതല്ല. അവിടെ ചാരിറ്റി കൂടിയേ തീരു. ഫോമയുടെ ആർ സി സി പോലെ ഉള്ള പല പദ്ധതികൾ തുടരുക. അമേരിക്കയിൽ “സൌപ് കിച്ചൺ ” (soup kitchen) പോലെ ഉള്ള സംവിധാനങ്ങൾ എര്പ്പെടുത്തുക. വൃദ്ധരേയും, അനാഥരായ കുഞ്ഞുങ്ങളെയും സംരക്ഷിക്കുവാൻ വൃദ്ധസദനങ്ങളും അനാാധാലയങ്ങലും ഉണ്ടാക്കുക. ഇപ്പോൾ കേരളത്തിൽ ശുദ്ധജല ക്ഷാമം കേരളത്തിന്റെ വലിയ പ്രശ്നമാണ്. ഗ്രാമങ്ങളിൽ ശുദ്ധജലം വിതരം ചെയ്യുവാൻ പൊതു കിണറുകൾ നിര്മ്മിക്കുവാനുള്ള സംവിധാനം ഒരുക്കി കൊടുക്കും. കൂടാതെ വ്യക്തിപരമായും പല ചാരിറ്റി പദ്ധതികളും മനസ്സിൽ ഉണ്ട്.

ലാലി കളപ്പുരയ്ക്കൽ അമേരിക്കൻ മലയാളി സംഘടനകൾക്ക് ഒരു വാഗ്ദാനമാണ്. ഏറ്റെടുക്കുന്ന ജോലി ആത്മാർഥമായി ചെയ്യുകയാണ് തന്റെ ജോലിയിൽ ആയാലും സംഘടനാ രംഗത്ത് ആയാലും അങ്ങനെ തന്നെ. ഫൊക്കാനയുടെ പ്രവർത്തനരംഗത്ത് തുടക്കം കുറിച്ച സംഘടനാ പ്രവർത്തനം  ഫോമയിലേക്ക് മാറി. തന്നെ ഫോക്കാനയിലേക്ക് കൊണ്ടുവന്നത് ആദരണീയനായ ജെ.മാത്യു സർ ആയിരുന്നു. പിന്നീടു ശ്രീ. ബേബി ഉരാളിൽ, ജോര്ജു മാത്യു, അവരോടൊപ്പം ഫോമയിൽ സജീവമായി.

ഫോമാ വൈസ് പ്രസിഡന്റ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന  ലാലി കളപ്പുരയ്ക്കൽ  വിവിധ കർമ്മ രംഗങ്ങളിൽ അമേരിക്കൻ മലയാളികള്ക്ക് സുപരിചിതയാണ് സംഘടനാ തലങ്ങളിലെ മികവാണ് ലാലി കള പ്പുരയ്ക്കലിനെ ശ്രദ്ധേയമാക്കിയത്. ഫോമയുടെ തുടക്കം മുതൽ സജീവ സാന്നിദ്ധ്യവും നിർലോഭമായ സേവനവും ഉണ്ടായിരുന്നു ഫോമയിൽ സ്ഥാനമാങ്ങൾ അല്ല മറിച്ച്  എക്സിക്യുട്ടീവ് കമ്മിറ്റിയിൽ സ്ത്രീകളുടെ പ്രാധിനിത്യം ഉറപ്പാക്കണം എന്നുള്ള അമേരിക്കൻ മലയാളി വനിതകളുടെ നിർബന്ധം ആണ്  തന്നെ  ഈ സ്ഥാനത്തേക്ക് മത്സരിക്കുവാൻ പ്രേരിപ്പിച്ചത്.

ഇപ്പോൾ ഫോമയുടെ നാഷണൽ കമ്മിറ്റി മെമ്പർ  ആയ ലാലി കളപ്പുരയ്ക്കൽ, ലോങ്ങ്‌ ഐലന്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ വൈസ്പ്രസിടന്റ്റ് ആയും. സീറോ മലബാർ കാത്തലിക് കൊണ്ഗ്രസിന്റെ ന്യൂ യോർക്ക്‌ കോ ഓര്ടിഡിനെറ്റർ, സെന്റ് തോമസ്‌ സീറോ മലബാർ കാത്തലിക് ഡയോടിസ് ഓഫ് ചിക്കാഗോ കൺവൻഷന്റെ  കോ ഓര്ടിഡിനെറ്റർ, ഇന്ത്യ കാത്തലിക് അസോസിയേഷന്റെ മുന് വൈസ് പ്രസിഡന്റായും, കൂടാതെ കഴിഞ്ഞ 8 വര്ഷമായി അര്രിയപ്പെടുന്ന “ഹെല്പിംഗ് ഹാൻഡ്സ് ഓഫ് കേരള “എന്ന ചാരിറ്റിയുടെ സ്ഥാപകകൂടി ആയ ലാലി കളപ്പുരയ്ക്കൽ മലയാളി സമൂഹത്തിനു ഒരു മുതൽകൂട്ടാണെന്നതിൽ  സംശയം ഇല്ല. ലോങ്ങ്‌ ഐലന്റിൽ നാസു സർവ്വകലാശാല  മെഡിക്കൽ സെന്ററിൽ (Nassau University Medical Center) നേഴ്സ് ആയി    ജോലി ചെയ്യുന്ന ലാലി കളപ്പുരയ്ക്കൽ പാലാ രാമപുരം സ്വദേശിയാണ്, ഭർത്താവ് ജൊസഫ് കളപ്പുരയ്ക്കൽ, മക്കൾ ബിരുദ വിദ്യാർഥികളായ  ജോയലും ജാസ്മിനും. തന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക്  കുടുംബത്തിന്റെ പൂർണ്ണ പിന്തുണ  ലഭിക്കുന്നതാണ് തന്റെ സൌഭാഗ്യമെന്നു ലാലി കളപ്പുരയ്ക്കൽ പറഞ്ഞു. വനിതകൾക്ക് സംഘടനകളിൽ സജീവമായി പ്രവർത്തിക്കണം എങ്കിൽ കുടുംബത്തിന്റെ പിന്തുണ കൂടിയേ തീരു .

ഏറ്റെടുക്കുന്ന കാര്യങ്ങൾ ഭംഗിയായി നിറവേറ്റുക, ഫോമയുടെ വളർച്ചയിൽ പങ്കാളിയാകുക എന്നതാണ് ലക്‌ഷ്യം. ഫോമയുടെ തുടക്കം മുതൽ എല്ലാവരുമായും നല്ല സൌഹൃദം കാത്തു സൂക്ഷിക്കുന്ന ലാലി കളപ്പുരയ്ക്കൽ ഫോമയുടെ വൈസ് പ്രസിടന്റ്റ് ആയി തിരഞ്ഞെടുക്കപ്പെടും എന്ന് ഉറച്ചു വിശ്വസിക്കുന്നു. അതുപോലെ തന്നെ ദേശീയ തലത്തിൽ പ്രവർത്തിക്കുന്നവരാകണം ഫോമയുടെ നേത്രുത്വ രംഗത്ത് വരേണ്ടത് . എല്ലാ മാധ്യമങ്ങളുമായി ഫോമ  സഹകരിക്കണം. പുതിയ തലമുറയെ കൂടി ഫോമയുടെ സജീവ പ്രവർത്തകരാക്കണം.  സംഘടകളുടെ വളർച്ചയ്ക്ക് അമേരിക്കൻ മലയാളി മാധ്യമങ്ങൾ നൽകിയ സംഭാവന വളരെ വലുതാണ്‌. അത് തുറന്നു പറയുവാനും ഇപ്പ്ഴാത്തെ സാഹചര്യത്തിൽ ലാലി കല്പ്പുരയ്ക്കലിനു മടിയുണ്ടായില്ല. ആരെയും ആകർഷിക്കുന്ന പ്രസന്ന വ്യക്തിത്വത്തിന് ഉടമയായ ലാലി കളപ്പുരയ്ക്കൽ തികഞ്ഞ ആത്മവിശ്വാസം കാത്തുസൂക്ഷിക്കുന്ന ഒരു മികച്ച സംഘാടക കൂടി ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here