തിരുവനന്തപുരം: സൂപ്പര്‍സംവിധായകന്‍ പ്രിയദര്‍ശനും മുന്‍കാല നായിക നടി ലിസിയുമായുള്ള വിവാഹ മോചന ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റി. ചെന്നൈ കുടുംബകോടതി ഇന്നലെ ഇരുവരുടെയും ഹര്‍ജി പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പ്രിയന്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ ഏഴിലേക്ക് മാറ്റിവച്ചു. ഇരുവരും ഒരുമിച്ച് ഹാജരാകുന്ന ദിവസം കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിക്കും.
പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി നല്‍കിയതെന്നും വിവാഹമോചനത്തിന്റെ മറ്റ് നടപടികളെല്ലാം പൂര്‍ത്തിയായെന്നും കോടതിയിലെത്തിയ ലിസി മാധ്യമങ്ങളോട് പറഞ്ഞു.

പ്രിയദര്‍ശന്റെ പുതിയ മോഹന്‍ലാല്‍ ചിത്രം ‘ഒപ്പ’ത്തിന് ലിസി ഭാവുകങ്ങള്‍ നേര്‍ന്നു.
പ്രിയദര്‍ശനെതിരേ ലിസി ആദ്യം ഗാര്‍ഹിക പീഡനക്കേസ് നല്‍കിയിരുന്നെങ്കിലും ഹൈക്കോടതിയുടെ ഇടപെടലില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയായിരുന്നു. പിന്നീടാണ് പരസ്പരസമ്മതപ്രകാരമുള്ള വിവാഹമോചന ഹര്‍ജി നല്‍കിയത്. തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് ഇരുവരും കോടതിയില്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. കുട്ടികളുടെ അവകാശം വ്യക്തമാക്കിയാണ് ഇപ്പോള്‍ സ്വത്തുക്കള്‍ വിഭജിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here