അമേരിക്കൻ മലയാളികൾക്കിടയിൽ ഒരു ഓൺ ലൈൻ മാധ്യമം എട്ട് വര്‍ഷം പിന്നിടുക എന്നത് വളരെ വലിയ കാര്യമാണ്. അച്ചടിമാധ്യമങ്ങൾക്കു വരിസംഖ്യപോലും ലഭിക്കാത്ത സാഹചര്യത്തിൽ ഒരു ഓൺ ലൈൻ മാധ്യമം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ചോദിക്കുവാനും ഒന്ന് അഭിനന്ദിക്കുവാൻ പോലും മടികാണിക്കുന്നവരുടെ ഇടയിൽ കേരളാ ടൈംസ് എട്ട് വര്‍ഷം പൂർത്തിയാക്കിയതിനു പിന്നിൽ കടമ്പകൾ ഏറെ ഉണ്ട്. ഒരു വാർത്ത തന്നെ എല്ലാ പത്രങ്ങളിലും വന്നു കാണണം എന്ന് ആഗ്രഹിക്കുന്ന വാർത്താപ്രേമികൾക്കിടയിൽ എക്സ്ക്ലൂസ്സീവ് വാർത്തകൾക്കാണ് പ്രസക്തി. എങ്കിലും കടന്നുപോയ ഒരു വർഷക്കാലത്തെ കേരളാ ടൈംസ് ന്റെ വായനക്കാർ ഞങ്ങൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. ചിക്കാഗോയിലെ പ്രവീൺ വർഗീസിന്റെ മാതാവ് ലൗലി വർഗീസുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചു 3 മണിക്കൂറിനുള്ളതിൽ 4000 ആളുകൾ ആ അഭിമുഖംവായിക്കുകയുണ്ടായി. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചാൽ ഓൺ ലൈൻ മാധ്യമങ്ങൾക്കു അമേരിക്കൻ മലയാളികൾക്കിടയിൽ മികച്ച വായനക്കാരെ ലഭിക്കുമെന്ന് ആ ഒരു വാർത്തകൊണ്ടു ഞങ്ങൾക്ക് മനസിലായി.
സെന്‍സും സെന്‍സിബിലിറ്റിയും അപ്രത്യക്ഷമാവുകയും സെന്സേഷനലിസം ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്ന മാധ്യമലോകത്തേയ്ക്കു വാര്‍ത്തയുടെ സത്യസന്ധതയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചാണു കേരളാ ടൈംസ് കടന്നു വന്നത്. മാധ്യമപ്രവര്‍ത്തനം ഉപരിവിപ്ലവമായ പ്രവര്ത്തനമായിക്കൂടാ എന്ന് ഞങ്ങൾ ചിന്തിക്കുന്നു. വ്യക്തിഹത്യ ഞങ്ങളുടെ മാര്‍ഗമല്ല. ലൈംഗിക അപവാദങ്ങളും കുറ്റകൃത്യങ്ങളും എന്റര്ടെയ്ന്മെന്റ് പ്രോഗ്രാമുകളായി മാറ്റുന്ന മാധ്യമങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്ക്കുകയെന്നതു ശ്രമകരമായ ദൗത്യമാണെന്നറിയാം. എങ്കിലും ആത്മവിശ്വാസത്തിന്റെ ബലം വിജയംനല്കുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്തു ഏറ്റവുംമികച്ച ഓൺ ലൈൻ പത്രമായി മാറാന്‍ ഇനിയുമേറെ മാറ്റങ്ങള്വേണമെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു.
കലവറയില്ലാത്ത പിന്തുണനല്കിയഞങ്ങളുടെ അഭ്യുദയകാംക്ഷികള്‍, വായനക്കാര്‍, അവരുടെയൊക്കെ സന്മനസിന്റെ ഫലമാണ് ഈ കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങള്‍. പ്രിയപ്പെട്ടവരേ, നിങ്ങള്‍ നല്കിയ സ്നേഹത്തിനു നന്ദിപറയാന്‍ വാക്കുകളില്ല. ഒന്നേ പറയാനുള്ളൂ; നിങ്ങള്‍ ചൊരിഞ്ഞ സ്നേഹം ഞങ്ങള്‍ എന്നും കടപ്പാടോടെ മനസില്‍ സൂക്ഷിക്കും. വരും ദിവസങ്ങളിൽ കേരളാ ടൈംസ് വാ൪ത്താപൃസിന്ധീകരണത്തിൽ പല മാറ്റങ്ങള്‍ വരുത്തുവാ൯ ആഗ്രഹിക്കുന്നു. അതിനു അമേരിക്കൻ മലയാളികളുടെ സഹകരണം ആവശ്യമാണ്. നിങ്ങളുടെ സഹകരണം ഇല്ലാതെ ഒരു പത്രങ്ങൾക്കും അമേരിക്കയിൽ നിലനിൽപ്പില്ല. കേരളാ ടൈംസ് നിങ്ങളുടെ പത്രമാണ് നിങ്ങളാണ് പത്രത്തിന്റെ ശക്തി. ഏതു പ്രതിസന്ധിയിലും ഒന്നായി നിന്ന് പത്രത്തെ ശക്തിപ്പെടുത്തി നിങ്ങളുടെ പത്രമാക്കിമാറ്റാൻ ശ്രമിക്കുമല്ലോ. കേരളാ ടൈംസ് വായനക്കാർക്ക് ഹൃദയത്തിൽ കൊളുത്തി വച്ച ഓണം ആശംസകൾ…… …..
All the best