കണ്ണില്‍ കണ്ടതെല്ലാം ദൈവമെന്നു
തോന്നിയാലീ  കല്ലും മണ്ണും ദൈവമായിടും
കളിമണ്ണില്‍ തീര്‍ത്ത ദൈവശില്പം
കളിമണ്ണാല്‍ തിളങ്ങും വെറും മിണ്ടാരൂപം.
വാഴ്ത്താനും പാടാനും ചുറ്റും ചില-
യജ്ഞരാം പാവം പച്ച മനുഷ്യര്‍ മാത്രം.
പണ്ടു വാനിലുദിച്ച ദിവ്യതാര മിന്നു
പലരും തുണ്ടം തുണ്ടമാക്കി സ്വന്തമാക്കി
ആത്മീയ വേഷമുഖം മൂടിയണിഞ്ഞ്
കോടാനുകോടികള്‍കൊയ്തു കൂട്ടി.
കാടത്തം കാട്ടുന്ന കാപാലികډാര്‍
ഗാന്ധിജിയെപ്പോലും കടംകഥയാക്കി ഗോഡ്സയെ പുണ്യ പുരുഷനുമാക്കി.
മാവേലിയെപ്പോലും ചിലര്‍ നിര്‍ഗുണനാക്കി
വാനോളം പുകഴ്ത്തുന്നു കുള്ളന്‍ വാമനനെ.
ആള്‍ ദൈവങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍
നട്ടെല്ലുള്ള നേതാവൊന്നു മാത്രം.
കേരളക്കാറ്റിന്‍ ഗതി മാറ്റിവീശുവാൻ
കരുത്തുള്ള നേതാവമരത്തിലുണ്ടേ!

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here