ഇടപ്പള്ളിയില്‍ 2000ത്തിന്റെ 41 ലക്ഷം രൂപയുമായി അഞ്ചംഗസംഘത്തെ ആദായനികുതി വകുപ്പ് പിടികൂടി. കോയമ്പത്തൂരിലെ കരാറുകാരന്‍ രാജ്തിലകും സംഘവുമാണ് അറസ്റ്റിലായത്.

ഇവരില്‍ രണ്ടുപേര്‍ മലയാളികളും മറ്റുള്ളവര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. അസാധു നോട്ടുകള്‍ക്കു പകരം പുതിയ നോട്ട് നല്‍കുന്ന സംഘമാണു പിടിയിലായതെന്നാണു സൂചന.

നിയന്ത്രണത്തിനിടയിലും ഇവര്‍ക്ക് ഇത്രയധികം 2000 രൂപ എവിടെനിന്നു കിട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ചുവരുകയാണ്. പഴയ നോട്ട് കൈമാറാനെന്ന വ്യാജേന ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ സമീപിക്കുകയായിരുന്നു. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ പഴയ അഞ്ഞൂറിന്റെ നോട്ട് കെട്ട് നല്‍കി പുതിയ 2000 രൂപയുടെ നോട്ട് വാങ്ങി.

തുടര്‍ന്നായിരുന്നു സംഘത്തെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ ഇടപെടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here