നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നിലാണ് ആര്‍ബിഐ ഗവര്‍ണര്‍ മറുപടിയില്ലാതെയിരുന്നത്.

തിരികെയെത്തിയ തുകയെകുറിച്ച് കൃത്യതയില്ലെന്ന് ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. പ്രതിസന്ധി എന്ന് തീരുമെന്ന ചോദ്യത്തിനും മറുപടിയില്ല. 9.2 ലക്ഷം കോടിയുടെ പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ചതായി ഊര്‍ജിത് പട്ടേല്‍ പറഞ്ഞു.

ഇതില്‍ പ്രതികരിച്ച് ഗുലാം നബി ആസാദ് രംഗത്തെത്തി. ആര്‍ ബി ഐയുടെ സ്വയം ഭരണം നഷ്ടപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here