വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാനായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്റ് കൊണ്ട് ഉദ്ദേശിച്ചത്.

എന്നാല്‍ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന പോലെയായി രാഹുലിന്റെ അവസ്ഥ. ട്വിറ്റര്‍ ലോകം രാഹുല്‍ ഗാന്ധിയെ കണക്കിന് വിമര്‍ശിച്ചു, ചിലരാകട്ടെ അദ്ദേഹത്തെ കോമാളിയെന്ന് വാഴ്ത്തി.

ഉത്തരാഖണ്ഡിലെ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് രാഹുല്‍ താന്‍ ധരിച്ച കുര്‍ത്ത കീറിയതാണെന്ന് പറഞ്ഞ് സാധാരണക്കാരന്‍ ഇമേജ് നേടാന്‍ ശ്രമിച്ചത്.

പക്ഷെ രാഹുല്‍ നിനച്ചതിന് വിപരീതമായി കീറിയ കുര്‍ത്താ പ്രകടനത്തോടെ കൂടെ നിന്നവര്‍ പോലും രാഹുലിനെതിരെ തിരിയുന്ന കാഴ്ച്ചയാണ് സമൂഹ മാധ്യമങ്ങളില്‍ കണ്ടത്. ട്വിറ്ററില്‍ ട്രോള്‍ തരംഗം സൃഷ്ടിച്ച രാഹുല്‍ പറഞ്ഞ വാക്കുകളിങ്ങനെ,

‘ എന്റെ കുര്‍ത്തയുടെ പോക്കറ്റ് കീറിയിരിക്കുന്നു, എനിക്കത് വിഷയമല്ല. പക്ഷെ മോഡിയുടെ കുര്‍ത്ത കീറിയ നിലയില്‍ ഒരിക്കലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല, താന്‍ പാവപ്പെട്ടവരെ പ്രതിനിധീകരിക്കുന്നവനാണെന്ന് പറഞ്ഞ് പാവങ്ങളെ വെച്ച് അദ്ദേഹം രാഷ്ട്രീയം കളിക്കുകയാണ്’

എന്നാല്‍ പുതുവത്സരം ആഘോഷിക്കാന്‍ വിദേശത്ത് പോയതും, നെഹ്‌റു കുടുംബത്തിന്റെ പിന്‍തലമുറക്കാരനാണ് താനെന്നതും രാഹുല്‍ ഇത്രപെട്ടെന്ന് മറന്നോ എന്ന് ചോദിച്ചാണ് ട്വിറ്റര്‍ ലോകം പ്രസ്താവനയോട് ഉടന്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here