വിവാഹവാഗ്ദാനം നല്‍കി കാമുകന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതി. വിദ്യാഭ്യാസവും വിവരവുമുള്ള യുവതികള്‍ വിവാഹത്തിനു മുമ്പ് കാമുകനുമായി ഉഭയസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണമെന്നും ജഡ്ജി വ്യക്തമാക്കി. കാമുകന്‍ വിവാഹവാഗ്ദാനംചെയ്തു പീഡിപ്പിച്ചെന്ന മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ 21കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ച് ജസ്റ്റിസ് മൃദുല ഭട്കര്‍ ആണ് ഇങ്ങനെ നിരീക്ഷിച്ചത്.

പരാതിക്കാരി സ്വന്തം ഇഷ്ടത്തോടെയാണ് കാമുകനു വഴങ്ങിയതെന്നു പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നു അഭിപ്രായപ്പെട്ട കോടതി, വിവാഹവാഗ്ദാനം നല്‍കിയെന്നത് ഇത്തരം സംഭവങ്ങള്‍ക്കു കാരണമായി എന്നു പറയാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here