നടിക്കെതിരായി ഉണ്ടായ ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ സംവിധായകനെയും നിർമ്മാതാവിനെയും പൊലീസ് ചോദ്യം ചെയ്യും.

ഇപ്പോൾ കേസിലുൾപ്പെട്ട ഒരു ഡ്രൈവറെ നടിയെ കൊണ്ടുവരാൻ പറഞ്ഞ് വിട്ടത് സംവിധായകനായതിനാൽ വ്യക്തത വരുത്തുന്നതിനായാണിത്.

ഒരു നടിയെ ഒറ്റക്ക് രാത്രിയിൽ ഡ്രൈവറുടെ കൂടെ തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുവരേണ്ട സാഹചര്യമെന്തായിരുന്നു. കൂടെ വേറെ ആരെയും അയക്കാതിരുന്നത് എന്തുകൊണ്ട് എന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്ന ചോദ്യം.

പ്രമുഖ നിർമ്മാതാവിന്റെ ഫോണിൽ നിന്നാണ് പൾസർ സുനിക്ക് അവസാനം കോൾ പോയത് എന്നതിനാലാണ് നിർമ്മാതാവിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഈ ഫോൺ കോളിന് ശേഷം പിന്നീട് സുനിയുടെ മൊബൈൽ സ്വിച്ച് ഓഫായിരുന്നു.

അന്വേഷണത്തിൽ ഈ ഭാഗത്തിന് കൂടി ക്ലാരിറ്റി കിട്ടേണ്ടത് ആവശ്യമായതിനാൽ ഇരുവരുടെയും മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here