ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യം തുടരും.
ഇടക്കാല ജാമ്യം നേടിയത് വ്യാജവിവരങ്ങള്‍ നല്‍കിയാണെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. മറ്റന്നാള്‍ വരെ ജാമ്യം തുടരും.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന് മേല്‍ അന്വേഷണസംഘം ചുമത്തിയ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമോ എന്നും കോടതി ചോദിച്ചു.
ജില്ലാ കളക്ടര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണമെന്നാണ് കൃഷ്ണദാസ് നേരത്തെ കോടതിയെ അറിയിച്ചത്.എന്നാൽ ഹരജി പരിഗണിക്കുന്നതിന്
മുന്‍പ് തന്നെ യോഗം കഴിഞ്ഞതാണെന്നും കോടതിയെ ഇയാൾ തെറ്റുധരിപ്പിക്കുക ആയിരുന്നെന്നും ചൂണ്ടികാട്ടിയാണ് സർക്കാർ ഹരജി സമർപ്പിച്ചത്.