അമേരിക്കയിലുടനീളം നടന്നുവരുന്ന സമരങ്ങള്‍ക്കുപിന്നില്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയാണെന്ന ശക്തമായ ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഒബാമക്കെതിരേ ആഞ്ഞടിച്ചത്. രാഷ്ട്രീയ നേട്ടം മാത്രമാണ് ഇതിനുപിന്നിലുള്ള ഉദ്ദേശമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക്കന്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പ്രതിഷേധവും രാജ്യത്തുടനീളം തനിക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളും കൃത്യമായ ഗൂഡാലോചനയുടെ ഭാഗമാണെന്നും ട്രംപ് ആരോപിച്ചു.

വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ന്നതിനുപിന്നില്‍ ഒബാമയോട് അടുപ്പമുള്ള ഗ്രൂപ്പുകളാണ്. രാജ്യം ഇത്തരം നീക്കങ്ങളിലൂടെ അധപ്പതിക്കുകയാണ്. ഇതു രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും ട്രംപ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here