ക്രിക്കറ്റില്‍ പേരെടുക്കുന്നതിന് മുന്‍പ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ സുഹൃത്തായിരുന്നു തോമസ് എന്ന ഈ ചായക്കടക്കാരന്‍. ധോണി ഖൊരക്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് ഇന്‍സ്‌പെക്റ്ററായിരുന്ന കാലത്ത് ഒഴിവുസമയങ്ങളില്‍ കൂടുതലും ചിലവഴിച്ചിരുന്നതും ഇദ്ദേഹത്തിനൊപ്പമായിരുന്നു.

കാരണം, ധോണിയുടെ ചായപ്രേമം തന്നെ.
വിജയ് ഹസാരെ ട്രോഫി വിജയത്തിനുശേഷം കൊല്‍ക്കത്ത സന്ദര്‍ശിക്കവേയാണ് ധോണി തോമസിന്റെ കടയിലെ സ്‌പെഷ്യല്‍ കസ്റ്റമറായി എത്തിയത്. ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തിന് സമീപം ആകാംഷയോടെ നോക്കിനിന്ന തോമസ് ഓടിവന്ന് ധോണിയെ കെട്ടിപ്പിടിക്കുകയായിരുന്നു.

കഥ അവിടെ അവസാനിച്ചില്ല, ധോണി തോമസിനെയും കൂട്ടി അത്താഴം കഴിക്കാനും പോയി. അത്ഭുതവും സന്തോഷവും അടക്കാനാവതെ തോമസ് കാന്‍പൂരിലെ തന്റെ കടക്ക് ധോണി ടീ സ്റ്റാള്‍ എന്ന് പേരുനല്‍കും എന്നാണ് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here