ബാഗ്ദാദ് ∙ ഇറാഖിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ബോംബ് സ്ഫോടനത്തിൽ 115 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ ദിയാല പ്രവിശ്യയിലെ തിരക്കേറിയ മാർക്കറ്റിലായിരുന്നു സ്ഫോടനം. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകർന്നു.
170 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ചരക്കുലോറിയിൽ സ്ഫോടനവസ്തുക്കളുമായി എത്തിയ ചാവേറാണ് സ്ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.