കിടങ്ങന്നൂർ പല്ലാട്ടുതറയിൽ അലക്സാണ്ടർ റോബെർട്ടിന്റെയും ലിനിയുടെയും മകനും ഐ പി സി കിടങ്ങന്നൂർ ടൗൺ ചർച്ച് സഭാംഗവുമായ അശ്വിൻ അലക്സാണ്ടർ (23 വയസ്സ് ) ദുബൈയിൽ നിന്ന് നാട്ടിലോട്ടുള്ള യാത്രാമധ്യയിൽ ഫ്ലൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
തിരുവന്തപുരത്ത് വെളുപ്പിന് വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പ് സീറ്റ്ബെല്‍റ്റ് ഇടാന്‍ എയര്‍ഹോസ്സ്റ്റസ്സ് ആവശ്യപ്പെട്ടപ്പോള്‍ അശ്വിന്‍ നിശ്ചലനായിരിക്കുന്നതു കണ്ടു. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ശേഷം വിമാനത്താവളത്തില്‍ ഡോക്ട്ടര്‍ വിശദ പരിശോധന നടത്തുകയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണം സ്ഥിതീകരിക്കുകയുമാണുണ്ടായത്. ഹൃദയാഘാദമായിരുന്നു. പിന്നീട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതാണ്.
അശ്വിനെ സ്വീകരിക്കാന്‍ സഹോദരന്‍ എബ്രഹാമും, ബന്ധുക്കളും, സുഹൃത്തുക്കളുമാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്.
സംസ്കാരം നാളെ മൂന്നു മണിക്ക് ഐപിസി കിടങ്ങന്നൂര്‍ ടൌണ്‍ ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്ക് ശേഷം സഭാ സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്.