അഫ്ഗാനിസ്ഥാനില്‍ അമേരിക്ക പ്രഹര ശേഷിയുള്ള ജി.ബി.യു-43 ബോബിട്ടു. ‘ബോംബുകളുടെ മാതാവ്’ എന്നറിയപ്പെടുന്ന ബോംബ് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് വര്‍ഷിച്ചത്. ഐ.എസ് ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന ഗുഹകളുടെ മേലാണ് ബോംബിട്ടതെന്നാണ് അമേരിക്കയുടെ വിശദീകരണം.

നംഗര്‍ഹാര്‍ പ്രവിശ്യയിലെ ആചിന്‍ ജില്ലയിലെ ടണല്‍ കോംപ്ലക്‌സ് ബോംബിടലില്‍ തകര്‍ന്നുവെന്ന് അഫ്ഗാനിസ്ഥാനിലെ യു.എസ് സേന അറിയിച്ചു. പ്രാദേശിക സമയം രാത്രി 7.32 നാണ് ബോംബിട്ടത്. ആളപായങ്ങളും ആഘാതവും പുറത്തുവന്നിട്ടില്ല.2003 ലാണ് ഈ ബോംബിന്റെ ആദ്യ പരീക്ഷണം നടന്നത്. 9,797 കിലോ ഗ്രാം ഭാരമുള്ള ബോംബ് ജി.പി.എസിലൂടെയാണ് നിയന്ത്രിക്കുന്നത്. ഇറാഖ് യുദ്ധം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് മാര്‍ച്ച് മാസത്തില്‍ ഈ പരീക്ഷണം നടന്നത്. 11 ടണ്‍ സ്‌ഫോടക വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ബോംബാണ് ഇപ്പോള്‍ വര്‍ഷിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here