ജിഷ്ണു കേസിലെ വസ്തുതകള്‍ വിശദീകരിക്കാന്‍ സി.പി.എം യോഗങ്ങള്‍ വിളിക്കാന്‍ തീരുമാനം. ലോക്കല്‍ തലത്തില്‍ യോഗങ്ങള്‍ വിളിക്കാനാണ് തീരുമാനമായത്.

ജിഷ്ണു കേസില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ പാര്‍ട്ടി അണികളോട് വിശദീകരിക്കാനാണ് യോഗങ്ങള്‍ വിളിക്കുന്നത്.

23 ന് വളയത്ത് നടക്കുന്ന പൊതു വിശദീകരണ യോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കും. ജിഷ്ണു കേസിലെ സര്‍ക്കാര്‍ ഇടപെടലിനെ കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

കേസില്‍ സര്‍ക്കാരിന്റെയും പൊലിസിന്റെയും ഭാഗത്തുനിന്നുണ്ടായ നടപടികളില്‍ പാര്‍ട്ടി അണികളില്‍ നിന്നു പോലും വ്യാപക വിമര്‍ശനമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here