മേരിലാന്റ്: ഡങ്കിന്‍ ഡോണറ്റ് ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഭാര്യ പട്ടേല്‍ (21) നെ കുത്തികൊലപ്പെടുത്തിയ കേസ്സില്‍ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജന്‍ ബ്രദേഷ് കുമാര്‍ പട്ടേലിനെ അറസ്റ്റ് ചെയ്യുവാന്‍ സഹായിക്കുന്നവര്‍ക്ക് എഫ് ബി ഐ 100000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.

2015 ലായിരുന്നു സംഭവം. അവസാനമായി പട്ടേലിനെ കാണുന്നത് ന്യൂജേഴ്‌സിയില്‍ നിന്നും ന്യൂയോര്‍ക്ക് പെന്‍ സ്റ്റേഷനിലേക്ക് ഹോട്ടല്‍ ഷട്ടിന്‍ പോകുന്നതാണ്. കുറ്റകൃത്യത്തിന് ശേഷം പ്രതി കാനഡയിലേയ്‌ക്കോ, ഇന്ത്യയിലേക്കോ രക്ഷപ്പെച്ചിരിക്കാം എന്ന് പോലീസ് നിഗമനം.

ഭാര്യ പലക്ക് പട്ടേല്‍ ഇന്ത്യയിലേക്ക് മടങ്ങിപോകണമെന്നാഗ്രഹിച്ചിരുന്നെങ്കിലും ഭര്‍ത്താവ് പട്ടേല്‍ അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെ തുടര്‍ന്ന് നടന്ന സംഭവങ്ങളായിരിക്കാം കൊലപാതകത്തിലവസാനിച്ചതെന്ന് കരുതപ്പെടുന്നു. രണ്ട് വര്‍ഷത്തെ അന്വേഷണത്തില്‍ വിവരങ്ങള്‍ ലഭിക്കാതിരുന്നതാണ് മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അന്വേഷണം ഊര്‍ജ്ജിതമാക്കാ്# എഫ് ബി ഐ തീരുമാനിച്ചത്.

patel2

LEAVE A REPLY

Please enter your comment!
Please enter your name here