സാത്താന്‍സഭ കേരളത്തി ല്‍ വ്യാപിക്കുന്നുയെന്ന് ഇന്‍റലിജന്‍സ് ഈ അടുത്തിടെ കണ്ടെത്തുകയുണ്ടായി. അടുത്ത കാലത്തു നടന്ന ഒരു കൊലപാതകത്തിന്‍റെ അന്വേ ഷണത്തെ തുടര്‍ന്ന് നടത്തി യ രഹസ്യാന്വേഷണത്തിനെ തുടര്‍ന്നാണ് കേരളത്തിന്‍റെ പലഭാഗത്തു മുണ്ടെന്നും ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നുയെന്ന് കണ്ടെത്തിയത്. ഈ പോക്കു പോയാല്‍ കേരളം സാത്താന്‍ സഭയുടെ ആസ്ഥാനമാകുമെ ന്നാണ് ഇന്‍റലിജന്‍സിന്‍റെ കണ്ടെത്തല്‍. മതങ്ങളും സഭക ളും നിറഞ്ഞ കേരളത്തില്‍ സാത്താന്‍ സഭ വ്യാപിക്കുന്നുയെന്നത് മലയാളി ഭയ ത്തോടെയാണ് കാണുന്നത്.സാത്താനെന്നത് തി ന്മയുടെ രൂപമായാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. മനുഷ്യന്‍ തിന്മ ചെയ്യുമ്പോള്‍ അവനില്‍ സാത്താന്‍റെ സാ ന്നിദ്ധ്യമുണ്ടാകുന്നു. സാത്താന്‍റെ പ്രേരണയാലാണ് മനു ഷ്യന്‍ തിന്മ ചെയ്തു കൂട്ടുന്നതെന്നതാണ് മതങ്ങളുടെ ഉത്ഭവം മുതല്‍ക്ക് പഠിപ്പിക്കു ന്നത്. അതുകൊണ്ടുതന്നെ മതങ്ങളുടെ ഏറ്റവും വലിയ ശത്രു സാത്താനായിരുന്നു.    

ആ സാത്താനെ ആ രാധിക്കാന്‍ തുടങ്ങിയത് അ മേരിക്കയിലായിരുന്നു. ഏഴ് പതിറ്റാണ്ട് മുന്‍പ് ആന്‍റണ്‍ ലാവോ സ്ഥാപിച്ചതാണ് സാത്താന്‍ സഭ. ദൈവാരാധനയ് ക്ക് നേരെ വിപരീതമായ രീ തിയിലുള്ളതായ സാത്താന്‍ ആരാധന തീര്‍ത്തും ദൈവത്തെ നിന്ദിക്കുകയെന്നതാണ് ലക്ഷ്യം. ലൂസിഫര്‍ മാത്രമാ ണ് അവരുടെ അപ്രഖ്യാപിത വിശുദ്ധന്‍. ക്രൈസ്തവ രീതിയിലുള്ള അള്‍ത്താരയില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി കിടത്തി അവരുടെ ശരീരത്തി ല്‍ ഓസ്തി വച്ച് അതില്‍ അ ശുദ്ധ രക്തം ഒഴിക്കുകയാണ് ഇവരുടെ ദിവ്യബലി. ദിവ്യബ ലി വിശ്വാസികള്‍ക്ക് നല്‍കു മ്പോള്‍ ഓസ്തിക്കൊപ്പം മയ ക്കുമരുന്ന് കലര്‍ത്തിയ വൈ നാണ് നല്‍കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരു ടെ കണ്ടെത്തല്‍. ഇത് വിശ്വാസികളില്‍ ഉന്മാദമുളവാക്കാന്‍ സാധിക്കുമെന്നാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഇതി ല്‍ അടിപ്പെടുന്ന വിശ്വാസിക ള്‍ ഇതില്‍ കൂടുതല്‍ ആകൃ ഷ്ടരായി തീരുന്നതോടൊപ്പം ഇതില്‍ വിട്ടുപോകാതെ ആ സഭയ്ക്കുള്ളില്‍ ബന്ധിക്ക പ്പെട്ടുകഴിയും. ഒരിക്കല്‍ സഭയിലെത്തിപ്പെട്ടാല്‍ പിന്നീട് അവിടെ നിന്ന് മുക്തരാകാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് ഒരു വസ്തുത. ആധോലോകത്തിലെത്തുന്ന ഗുണ്ടകളെ പ്പോലെ ഇതിനുള്ളിലെ സത്യം മനസ്സിലാക്കി കഴിഞ്ഞാ ല്‍ ആ വ്യക്തിക്ക് അതിനുള്ളില്‍ നിന്ന് പുറത്തുപോകുകയെന്നത്
മരണതുല്യമായി രിക്കും.    

പരിശുദ്ധമായി കരുതുന്ന അള്‍ത്താരയും വിശുദ്ധ ബലിയായി കരുതുന്ന വി ശുദ്ധ കുര്‍ബ്ബാനയും അതില്‍ ഏറ്റവും പ്രാധാന്യമേറിയ തി രുശരീരവും തിരുരക്തവും ക ളങ്കപ്പെടുത്തുന്ന തോടൊപ്പം സാത്താന്‍ ദൈവത്തേക്കാള്‍ ശക്തനാണെന്ന് പഠിപ്പിക്കുക കൂടി ചെയ്യുന്നു. ആരാധനയ് ക്കുശേഷമുള്ള ആഘോഷ ത്തില്‍ മദ്യവും മയക്കുമരു ന്നുമുള്‍പ്പെടെയുള്ളവ ഉപ യോഗിക്കാന്‍ അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതിലുപ രി ബന്ധങ്ങളുടെ ചങ്ങലകളി ല്ലാത്ത സെക്സും. യുവത്വ ത്തിന്‍റെ ചോരത്തിളപ്പിനെ ആളിക്കത്തിക്കാന്‍ ഇത് ധാരാളമാണ്. അതുകൊണ്ടുത ന്നെ ഇതിലെത്തുന്നത് കൂടു തലും യുവാക്കളാണ്. പിന്നെ യുള്ളവര്‍ ഇതൊക്കെ രഹ സ്യമായി ആസ്വദിക്കാന്‍ ആ ഗ്രഹമുള്ളവരും.    

മത നിയമങ്ങള്‍ മാത്രമല്ല സാമൂഹിക നിയമങ്ങളും നാടിന്‍റെ പൊതുനിയമങ്ങളും ലംഘിക്കപ്പെട്ടുള്ളതാ ണ് സാത്താന്‍ സഭ ചെയ്യുന്ന ത്. ഇതുകൊണ്ടുതന്നെ ഒട്ടു മിക്ക രാജ്യങ്ങളും സാത്താന്‍ സഭയെ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ മതങ്ങള്‍ മനുഷ്യനെ മയക്കുന്ന കറുപ്പാ ണെന്ന് ചിന്തിക്കുന്ന ഈശ്വര വിശ്വാസത്തിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ള ചില രാജ്യങ്ങള്‍ ഇ തിനെ രഹസ്യമായി പിന്തു ണയ്ക്കുന്നുണ്ട്. അല്ലാത്തിടത്തൊക്കെ ഇന്ന് സാത്താന്‍ സഭ നിരോധിച്ചിരിക്കുകയാണ്.   

നിഗൂഢതയും നിയ മലംഘനവും നടത്തുന്ന സാത്താന്‍ സഭ ശരീരത്തില്‍ നി ന്ന് ആത്മാവിനെ സ്വതന്ത്രമാ ക്കുമ്പോഴാണ് കൊലപാതക ത്തിലെത്തുന്നത്. ശരീരത്തി ല്‍ നിന്ന് ആത്മാവിനെ സ്വത ന്ത്രമാക്കപ്പെടുമ്പോഴാണ് മ നുഷ്യ ജന്മം പൂര്‍ണ്ണമാകുന്ന തെന്ന് വിശ്വാസികളുടെ മ നസ്സില്‍ കുത്തിനിറയ്ക്കുന്നു. ഇതിനെ പ്രായോഗികമാക്കാ ന്‍ ശ്രമിക്കുമ്പോള്‍ അത് കൊലപാതകത്തിലേക്ക് എ ത്തിച്ചേരുന്നു. ഏതാനും വര്‍ ഷങ്ങള്‍ മുന്‍പ് അമേരിക്കയി ല്‍ ഒരു പെണ്‍കുട്ടി ഇത്തര ത്തില്‍ ഒരു കൊലപാതകം നടത്തിയത് വായിക്കുകയുണ്ടായി. സാത്താന്‍ സഭയില്‍ അംഗമായ ആ പെണ്‍കുട്ടി അതി ശക്തമായ പ്രേരണയാലാണ ത്രേ അങ്ങനെ ചെയ്തതത്രേ. സാത്താന്‍സഭയുടെ ഭീകരത ലോകം അറിയാന്‍ തുടങ്ങിയത് ആ കാലം തൊട്ടായിരുന്നത്രേ.    

ഇന്ന് കേരളവും അതിന്‍റെ ഭീകരതയിലേക്ക് എത്തിക്കഴിഞ്ഞു. പാശ്ചാത്യരാ ജ്യത്ത് ഉടലെടുത്ത സാത്താ ന്‍സഭ ഇന്ന് കേരളത്തിന്‍റെ മണ്ണില്‍ വേരോടിക്കഴിഞ്ഞു യെന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത തന്നെയാണ്. അതിന്‍റെ ഭവിഷ്യത്ത് എത്രമാ ത്രം വലുതാണെന്ന് ഊഹി ക്കാവുന്നതേയുള്ളു. മയക്കു മരുന്നും അധാര്‍മ്മികതയും നിറഞ്ഞ ഒരു ലോകം അതായിരിക്കുന്നു.    

കേരളത്തില്‍ സാത്താന്‍സഭ വേരുറപ്പിച്ചിട്ട് ഏതാനും വര്‍ഷങ്ങളായത്രെ. രഹസ്യമായി കേരളത്തില്‍ ഇ ത്രയും വര്‍ഷങ്ങള്‍ ആരാധന നടത്തിയ സാത്താന്‍സഭയെ കേരളത്തിന്‍റെ രഹസ്യാന്വേ ഷണ ഏജന്‍സിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലത്രെ. എന്തുകൊണ്ടെന്നതിന് ഉത്തരമില്ല. രഹസ്യാന്വേഷണ ഏജന്‍ സിയുടെ കഴിവുകേടോ അതോ അവര്‍ നിര്‍ജ്ജീവമായ താണോ ഇതിനു കാരണം. ര ണ്ട് പതിറ്റാണ്ടു മുന്‍പ് കേരളത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചു വരികയുണ്ടായി. അ വര്‍ കേരളത്തില്‍ ഉണ്ടെന്ന് കേരളാ പോലീസും അവരു ടെ രഹസ്യാന്വേഷണ ഏജന്‍സിയും അറിയുന്നത് ഒരിക്കല്‍ അവര്‍ പാലക്കാട് ജില്ലാ കളക്ടറെ ബന്തിയാക്കിയ പ്പോഴായിരുന്നു. എഴുപതുകളില്‍ മാവോയിസ്റ്റുകള്‍ കേ രളത്തില്‍ പിടിമുറുക്കിയപ്പോ ള്‍ അവരെ തുരത്തിയത് അന്നത്തെ പോലീസായിരുന്നു. എന്നാല്‍ അവര്‍ തിരിച്ചുവന്ന പ്പോള്‍ പിന്നീടുള്ള പോലീസോ അവരുടെ രഹസ്യാന്വേ ഷണ ഏജന്‍സിയോ അറിഞ്ഞില്ല. അതുപോലെയായി രുന്നു തടിയന്‍റവിട നസീര്‍ കേരളത്തില്‍ മുസ്ലീം തീവ്ര വാദം നടത്തിയെന്ന് പറഞ്ഞ പ്പോഴും. അതും നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് രഹ സ്യാന്വേഷണ ഏജന്‍സി തിര ഞ്ഞെടുപ്പിനു മുന്‍പ് സര്‍ക്കാ രിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി. ഫലം വന്നപ്പോള്‍ നേരെ മറിച്ചായി രുന്നു. രഹസ്യാന്വേഷണ വി ഭാഗം നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നത് അത് പരസ്യമായ ശേഷമാണെന്ന താണ് ഇതില്‍ വ്യക്തമാകുന്ന ത്. ഇനിയും ആരൊക്കെ ഏതൊക്കെ സംഘടനകളും പ്രസ്ഥാനങ്ങളും കേരളത്തില്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അറിയ ണമെങ്കില്‍ അത് നാട്ടിലുള്ള വരെല്ലാം അറിഞ്ഞശേഷമാ യിരിക്കും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുക. നാടിനെ നശിപ്പിക്കാന്‍ വേണ്ടി യുള്ള ഇതുപോലെയുള്ള സംഘടനകളെക്കുറിച്ചും അ തിന്‍റെ അണിയറ പ്രവര്‍ത്തക രെക്കുറിച്ചെങ്കിലും രഹസ്യാ ന്വേഷണ വിഭാഗത്തിന് അറി യാന്‍ കഴിയണം. ഇല്ലെങ്കില്‍ അത് നാടിന് എത്ര ഭീഷ ണിയായി തീരുമെന്ന് പറ യാന്‍ കഴിയില്ല.    

എന്തായാലും കേരളത്തില്‍ സാത്താന്‍സഭ സജീ വമായിക്കൊണ്ടിരിക്കുന്നുയെന്നതാണ് തിരുവനന്തപുരത്തു നടന്ന കൊലപാതകത്തില്‍ ക്കൂടി വ്യക്തമാകുന്നത്. നക്സലിസംപോലെ സാത്താ ന്‍സഭയേയും ശക്തമായ നടപടികള്‍ കൊണ്ട് നിരോധിക്കണമെന്ന് ഇപ്പോള്‍ ശക്ത മായി പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. പ്രത്യേകിച്ച് മതനേതാക്കന്മാരുടെ ഭാ ഗത്തു നിന്നും. ക്രിസ്തുമത ത്തിനെതിരെയാണെങ്കിലും എല്ലാ മതത്തിനും എതിരായി ട്ടാണ് സാത്താന്‍സഭയുടെ കേരളത്തിലെ പ്രവര്‍ത്തനം.    

അതുകൊണ്ടാണ് പ ല മതനേതൃത്വവും നിരോധ നവുമായി രംഗത്തു വന്നിരി ക്കുന്നത്. സാത്താന്‍സഭ വന്നാല്‍ അവരുടെ കഞ്ഞിയി ലായിരിക്കുമല്ലോ പാറ്റ വീഴുന്നത്. അവരുടെ കഞ്ഞികുടി യായിരിക്കുമല്ലോ മുടങ്ങുക. അതുകൊണ്ടാണ് അവര്‍ ഇതില്‍ ഏറെ വ്യാകുലരാകുന്ന ത്. എന്തായിരുന്നാലും സമൂ ഹത്തില്‍ പുഴുകുത്തലുകള്‍ ഉണ്ടാക്കുന്ന സംഘടനയാ ണെങ്കില്‍ അതിന് നിയന്ത്ര ണം ഉണ്ടാകണം. സമൂഹ ത്തെ നശിപ്പിക്കുന്ന സംഘട നകളാണെങ്കില്‍ അവയെ നി രോധിക്കുക തന്നെ വേണം. സമൂഹത്തെ തെറ്റായ ദിശയി ലേക്ക് നയിച്ച് നീര്‍ക്കയത്തി ല്‍ ആ സംഘടനകള്‍ തള്ളി യിടും നിരോധനവും നിയ ന്ത്രണവും ഉണ്ടായില്ലെങ്കില്‍ നക്സലൈറ്റും ഐ.എസ്സു മൊക്കെ അതിനുദാഹരണ ങ്ങളാണ്. തങ്ങളുടെ പാത സ്വീകരിക്കാത്തവരെ കൊ ന്നൊടുക്കിയ ചരിത്രമാണ് അവരില്‍ക്കൂടിയൊക്കെ പഠിക്കാനുള്ളത്. അങ്ങനെയൊ രവസ്ഥ കേരളത്തിലുണ്ടാവരുത്.    

ബ്ളസന്‍ ഹ്യൂസ്റ്റന്‍: blessonhouston@gmail.com  

LEAVE A REPLY

Please enter your comment!
Please enter your name here