സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നും ഒളിക്കാനില്ലെന്ന് ശശി തരൂര്‍ എംപി.

ജീവിതത്തിലെ ദുരന്തത്തെ ചൂഷണം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണ്. മാധ്യമങ്ങള്‍ പൊലീസിന്റെയും ജൂഡീഷ്യറിയുടെയും ജോലി ചെയ്യേണ്ട.

തനിക്കെതിരായ ആരോപണങ്ങള്‍ ശ്രദ്ധ നേടാനുള്ള പുതിയ മാധ്യമത്തിന്റെ ശ്രമം മാത്രമാണെന്നും മൂന്നാംകിട മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയാണു താനെന്നും അദ്ദേഹം പറഞ്ഞു.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ദേശീയമാധ്യമത്തിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.

മാധ്യമങ്ങള്‍ വിധി കര്‍ത്താക്കളാകരുത്. ശരിയായ മാധ്യമ പ്രവര്‍ത്തനങ്ങള്‍ അല്ല ചിലര്‍ നടത്തുന്നത്. മാധ്യമങ്ങള്‍ വസ്തുതകള്‍ വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. സുനന്ദപുഷ്‌കറുമായും ശശിതരൂരിന്റെ അസിസ്റ്റന്റ് ആര്‍ കെ ശര്‍മ്മയുമായും, വിശ്വസ്തന്‍ നാരായണനുമായും നടത്തിയ സംഭാഷണങ്ങളും ചാനല്‍ പുറത്ത് വിട്ടിരുന്നു.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here