പാമ്പാടി നെഹ്‌റു എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ന് രാവിലെ പോലീസ് ആസ്ഥാനത്തെത്തിയാണ് ഡിജിപി ടി.പി. സെന്‍കുമാറുമായി കൂടിക്കാഴ്ച നടത്തിയത്.

ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്നും അതിനാല്‍ സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കുന്നതിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് നിവേദനവും നല്‍കി.

കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നേരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ മഹിജയെ പൊലീസ് കൈയേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷയെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം
പറഞ്ഞിരുന്നു. കേസ് ആത്മഹത്യയാക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here