ബോസ്മാന്‍ (മൊണ്ടാന): പത്ര ലേഖകനെ കൈയ്യേറ്റം ചെയ്തു എന്ന ആരോപണത്തിനു വിധേയനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഗ്രോഗ് ഗിയാന്‍ ഫോര്‍ട്ട് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി റോബ് ക്വിസ്റ്റിനെ പരാജയപ്പെടുത്തി യുഎസ് ഹൗസ് സീറ്റ് നിലനിര്‍ത്തി.

മേയ് 25 വൈകിട്ട് 10.30 നാണ് ഫലം പ്രഖ്യാപനം നടന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി 51 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ പരാജയ പ്പെട്ട സ്ഥാനാര്‍ത്ഥി 44 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
മൊണ്ടാനയില്‍ നിന്നും യുഎസ് ഹൗസിലേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടിയ വിജയം ട്രംപിന്റെ നയങ്ങള്‍ക്കുള്ള പിന്തുണ കൂടിയാണ്. അവസാന നിമിഷമാണ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു ട്രംപ് വോട്ടര്‍മാരെ സമീപിച്ചത്.
തിരഞ്ഞെടുപ്പിനു തലേദിവസം പത്രലേഖകരുടെ നേരെ നടന്ന കയ്യേറ്റ ശ്രമത്തിന് ഗ്രോഗിന് ശക്തമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നതെങ്കിലും വിജയം ഗ്രോഗിനു തന്നെയായിരുന്നു. യുഎസ് ഹൗസില്‍ സുപ്രധാന ബില്ലുകള്‍ പാസ്സാക്കാനിരിക്കെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമായിരുന്നു.

repu

LEAVE A REPLY

Please enter your comment!
Please enter your name here