ഒക്കലഹോമ : നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റ് നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം യഥാര്‍ത്ഥ്യമാകുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് ചെറിയാന്‍ മരുതുംമൂട്ടിലിന്റെ സ്മരണ സജീവമായി നിലനിര്‍ത്തുന്നതിന് നിര്‍മ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ കൂദാശ ജൂൺ 8 ന് ഒക്കലഹോമയില്‍ വെച്ചു ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് നിര്‍വ്വഹിയ്ക്കും.ഒക്കലഹോമ ബ്രോക്കന്‍ ബൊ മെഗ്ഗി ചാപ്പല്‍ സ്ഥിതി ചെയ്യുന്ന പരിസരത്താണ് 215,000 ഡോളര്‍ ചിലവ് ചെയ്തു ലൈബ്രററി കെട്ടിടം നിർമിച്ചിരിക്കുന്നത്.മാര്‍ത്തോമ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ സഭാംഗത്തിന്റെ സ്മരണയ്ക്കായി ഒരു പ്രത്യേക പ്രോജക്റ്റ് തയ്യാറാക്കിത്.
നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പാട്രിക്ക് മിഷന്‍ പ്രോജക്ടിന്റെ പ്രഖ്യാപനമുണ്ടായത്. മിഷന്‍ പ്രോജക്ട് ഫണ്ട് സമാഹരണം ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താ ആദ്യ ചെക്ക് ന്ല്‍കി ഉല്‍ഘാടനം ചെയ്തു. ഭദ്രാസന എപ്പിസ്‌ക്കോപ്പാ രചിച്ച പുസ്തക പ്രകാശ കര്‍മ്മത്തിനിടെ പുസ്തക വില്പനയില്‍ നിന്നും ലഭിക്കുന്ന തുക മുഴുവന്‍ ഇതിനായി നല്‍കുമെന്ന് വിവിധ സഭാ പിതാക്കന്മാരുടേയും, സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരുടേയും സാന്നിധ്യത്തില്‍ നടത്തിയ പ്രഖ്യാപനം കൂടിയിരുന്ന സഭാ വിശ്വാസികളും കരഘോഷത്തോടെയാണ് സ്വീകരിച്ചത്.. 7 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു പോയ ഭദ്രാസന എപ്പിസ്‌കോപ്പായായിരുന്നു പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെങ്കിലും നിരവധി കടമ്പകള്‍ കടക്കേണ്ടിയിരുന്നതുകൊണ്ട് ഫലപ്രാപ്തിയിലെത്തിയില്ല. പുതിയ ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് ചുമതലയേറ്റപ്പോള്‍ പാട്രിക് മിഷന്‍ പ്രോജക്റ്റിന് നല്‍കിയ മുന്‍ഗണനയാണ് ഇപ്പോള്‍ യഥാര്‍ത്ഥ്യമായിരിക്കുന്നത്.
നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം സൗത്ത് വെസ്റ്റ് ആര്‍എസി കമ്മറ്റിയാണ് പാട്രിക് മിഷന്‍ പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.. പാട്രിക് മിഷന്‍ പ്രോജക്റ്റിനെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ പല ആശയങ്ങളും ഉയര്‍ന്നുവന്നെങ്കിലും ലൈബ്രറി കെട്ടിടം നിര്‍മ്മിക്കുക എന്നതിനാണ് അംഗീകാരം ലഭിച്ചത്.