ബി.ജെ.പിക്ക് കേരളം വാരണസിയെക്കാള്‍ പ്രാധാന്യമുള്ള സംസ്ഥാനമെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ട്രിവാന്‍ഡ്രം ക്‌ളബ്ബിലെ സുബ്രഹ്മണ്യം ഹാളില്‍ ബി.ജെ.പി നടത്തിയ സൗഹൃദകൂട്ടായ്മയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം ഉപേക്ഷിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും രാജ്യം വേണ്ടെന്ന് വച്ച കോണ്‍ഗ്രസിനേയും മാറിമാറി തിരഞ്ഞെടുക്കുന്ന രീതി മാറ്റി ലോക നായകനാകാനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേരളം നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

400 സിഗരറ്റിനേക്കാള്‍ കൂടുതല്‍ പുക ശ്വസിച്ച് പാചകം ചെയ്തിരുന്ന വീട്ടമ്മമാര്‍ക്കും 16 കാരി മകളെ പൊതുസ്ഥലത്ത് ശൗചം നടത്താന്‍ വിടുന്നതിന്റെ അപമാനവും സഹിച്ചിരുന്ന അഞ്ച്‌കോടി വീടുകളില്‍ പാചകവാതകവും വൈദ്യുതിയും ശൗചാലയങ്ങളും നല്‍കി. മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് കേരളത്തിന് 70000 കോടിയുടെ നികുതിവിഹിതവും അടിസ്ഥാനസൗകര്യവികസനത്തിന് ഒന്നരലക്ഷം കോടിയുടെ അധികസഹായവും നല്‍കി. കൊച്ചി മെട്രോയ്ക്ക് പോലും 1257 കോടിയുടെ സഹായമാണ് നല്‍കിയതെന്നും, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ ആര്‍ക്കുമായില്ലെന്നും അമിത് ഷാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here