കൊച്ചി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മെട്രോ ഉദ്ഘാടന വേദിയിലും താരമായത് മെട്രോ മാന്‍ ഇ.ശ്രീധരന്‍ തന്നെ.
ഉദ്ഘാടന പ്രസംഗം നടത്തിയ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ഇ.ശ്രീധരന്റെ പേര് പറഞ്ഞ ഉടനെ സദസ്സ് ഇളകി മറിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും കിട്ടാത്ത സ്വീകാര്യതയാണ് സദസ്സിനിടയില്‍ നിന്ന് മെട്രോ മാന് ലഭിച്ചത്.പിന്നീട് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അദ്ദേഹത്തിന്‍റെ പ്രസംഗത്തിനിടെ മെട്രോ മാന്‍റെ പേര് പറഞ്ഞപ്പോഴും സമാനമായ രീതിയിൽ വൻകൈയടിയാണ് സദസിൽ ഉയർന്നത്.
ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലാരിവട്ടം മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് ആദ്യം നിര്‍വഹിച്ചത്.പാലാരിവട്ടത്ത് നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചുമായിരുന്നു മോദിയുടെ ആദ്യ മെട്രോ യാത്ര.
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മെട്രോ മാന്‍ ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും മോദിക്കൊപ്പം മെട്രോയിലുണ്ടായിരുന്നു.