കോഴിക്കോട്: ജൂൺ 22 ന് കോഴിക്കോട് തേഞ്ഞിപ്പലത്ത് ചേർന്ന ഐ.പി സി മലബാർ മേഖലയുടെ പൊതുയോഗത്തിൽ വെച്ച് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു. നാനൂറോളം സഭാപ്രതിനിധികൾ പങ്കെടുത്ത പൊതുയോഗത്തിൽ പാസ്റ്റർ ജോൺ ജോർജ്ജ് (പ്രസിഡണ്ട്), പാസ്റ്റർ മോനി ചെന്നിത്തല, പാസ്റ്റർ സന്തോഷ് മാത്യൂ (വൈ. പ്രസിഡണ്ടുമാർ), പാസ്റ്റർ ബിജോയ് കുര്യാക്കോസ്(സെക്രട്ടറി), പാസ്റ്റർ കെ.സി സ്കറിയ, ജയിംസ് വർക്കി (ജോ. സെക്രട്ടറിമാർ) ജോർജ് തോമസ് (ട്രഷറാർ) എന്നിവരെ തെരെഞ്ഞെടുത്തു. കൂടാതെ ജില്ലാകൺവീനർമാരായി പാസ്റ്റർമാരായ എം.ജെ മത്തായി , എബ്രഹാം ജയിംസ്, ജോൺ വിക്റ്റർ, സജി പി റ്റി, കെ.ഐ വർഗീസ്, ബിനു പി എന്നിവരെയും ജില്ലാ കോഡിനേറ്ററുമാരായി സഹോദരന്മാരായ കെ.ജെ മാത്യൂ, അനിൽ കെ.ജി, പി.ജെ സാം, വി.ഡി ബേബി, തോമസ് ജെയിക്കബ്, കെ.സി ജോർജ്ജ് എന്നിവരെയും തിരഞ്ഞെടുത്തു. ഐപിസി സംസ്ഥാനകൌൺസിൽ അംഗം സജി മത്തായി കാതേട്ട് റിട്ടേണിംഗ് ഓഫീസറായി തെരെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ആറ് ജില്ലകളിൽ 30 സെന്ററുകളും 600 ലധികം സഭകളും ഉൾപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ മേഖലയാണ് ഐപിസി മലബാർ മേഖല.
മലബാർ മേഖയുടെ പ്രവർത്തനം അരംഭിച്ചിട്ട് രണ്ടര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മലബാറിലെ പ്രവർത്തനങ്ങൾക്ക് രക്ഷാധികാരി പാസ്റ്റർ വി.ജെ ജോർജ്ജിന്റെ നേത്യത്വത്തിൽ സുവിശേഷ-ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലുപമായി ചെയ്യുവാനുള്ള തയ്യാറടുപ്പിലാണ് പുതിയ മേഖലാനേതൃത്വം.
സാം കൊണ്ടാഴി