ആലുവ: നടിയെ ആക്രമിച്ച സംഭവത്തിൽ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ പൊലീസ് മൊഴിയെടുക്കൽ അഞ്ചാം മണിക്കൂറിലേക്ക്. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് ദിലീപിന്റെയും സംവിധായകൻ നാദിർഷയുടെയും മൊഴിയെടുക്കുന്നത്. ആലുവ പൊലീസ് ക്ലബ്ബിൽ ദിലീപിനേയും നാദിര്‍ഷായേയും വെവ്വേറെ മുറികളിൽ ഇരുത്തിയാണ് പൊലീസ് മൊഴിയെടുക്കുന്നത്.

ബ്ലാക്‌മെയിലിങ് സംബന്ധിച്ച് താന്‍ നല്‍കിയ പരാതിയിലാണ് പോലീസ് മൊഴിയെടുക്കുന്നതെന്ന് ദിലീപ് വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തിലും പൊലീസ് ദിലീപിൽ നിന്നും മൊഴിയെടുക്കും. ദിലീപിനോട് മൊഴിനല്‍കാന്‍ നേരത്തെ പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലായിരുന്ന ദിലീപ് ഇന്നലെ വൈകിട്ടോടെ തേനിയില്‍നിന്ന് കൊച്ചിയിലെത്തിയത്.

തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണ് ദിലീപ് പരാതി നൽകിയിരുന്നത്. എന്നാൽ ഇതുവരെ ദിലീപിൻെറ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നിൽനിന്നു പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിൻറെ പരാതി. പൾസർ സുനിതന്നെയാണ് ദിലീപിനെ വിളിച്ചതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here