മംഗലാപുരം: ബാലഭവനിലെ ആണ്‍ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് തിങ്കളാഴ്ച പൊലീസ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പുരോഹിതനെ മംഗലാപുരത്തു നിന്നാണ് പിടികൂടിയത്. വൈദികനെ വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്. മീനങ്ങാടി ബാലഭവനിലെ കുട്ടികളെ പീഡിപ്പിച്ച വൈദികനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബന്ധുവിന്റെ തോട്ടത്തില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ബാലഭവനിലെ കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. വൈദികന്‍ ബാലഭവനിന്റെ ചുമതലയേല്‍ക്കുമ്പോള്‍ അന്തേവാസികളായി 30 കുട്ടികള്‍ ഉണ്ടായിരുന്നു.
എന്നാല്‍, ഈ വര്‍ഷം കുട്ടികള്‍ പിരിഞ്ഞു പോയതിനെ തുടര്‍ന്ന് ബാലഭവന്‍ പൂട്ടിയിരുന്നു. നാലു കുട്ടികള്‍ മാത്രമാണ് ബാലഭവനിലേക്ക് വരാന്‍ തയാറായത്. രണ്ടു കുട്ടികളാണ് വൈദികനെതിരെ പരാതി നല്‍കിയത്. മുമ്പ് അന്ധ്രയില്‍ പ്രവര്‍ത്തിച്ചപ്പോഴും സമാനരീതിയിലെ സംഭവങ്ങള്‍ ഉണ്ടായെന്നാണ് പൊലീസ് നല്‍കിയ വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here