തിരുവനന്തപുരം: മാണിസാറിനെ കുടുക്കിയ കോഴക്കേസിലെ തെളിവുകള്‍ ഒന്നൊന്നായി ഇല്ലാതാകുന്നു. കെ എം മാണിക്കെതിരായ ബാര്‍േേക്കാഴ കേസില്‍ പരാതിക്കാരനായ ബിജു രമേശ് സമര്‍പ്പിച്ച ബാറുമടകളുടെ ശബ്ദരേഖ എഡിറ്റ് ചെയ്യപ്പെട്ടതെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഹൈദ്രാബാദിലെ ഫോറന്‍സിക് ലാബില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കി. എന്നാല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജു രമേശ് പറഞ്ഞു,
ബാറുകള്‍ തുറക്കാന്‍ കെ.എം.മാണിക്ക് കോഴ നല്‍കിയതിന് തെളിവായാണ് ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖയുടെ സിഡി ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയത്. ബാറുമകളുടെ വെളിപ്പെടുത്തലുകള്‍ ആദ്യത്തെ അന്വേഷണ സംഘം പരിശോധിക്കാതെ മാണിക്ക് ക്ലീന്‍ ചിറ്റ നല്‍കിയെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ തുടരന്വേഷണം വിജിലന്‍സ് നടത്തുന്നത്.
ഇപ്പോഴത്തെ അന്വേഷണ സംഘമാണ് സിഡി ഹൈദ്രാബാദിലെ ഫൊറന്‍സിക് ലാബില്‍ നല്‍കിയത്. ഫോണില്‍ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖ കമ്പ്യൂട്ടറിലേക്ക് മാറ്റിയശേഷം പല സ്ഥലങ്ങലിലും എഡിറ്റ് ചെയ്തുവെന്നാണ് ലാബിലെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബ്ദരേഖ തെളിവായി സ്വീകരിക്കാവില്ലെന്ന് വിലയിരുത്തലിലാണ് വിജിലന്‍സ്. അതേ സമയം യോഗത്തിന്റെ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ബിജു രമേശ് ആരോപിച്ചു.
മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നി!ര്‍ദ്ദേശം. മാത്രമല്ല മാണിക്ക് വീട്ടില്‍ പണമെത്തിച്ചുവെന്ന ആരോപണം തെളിയിക്കാനുള്ള മൊഴികളും ഇതുവരെയും ലഭിച്ചിട്ടില്ല. അതിനാല്‍ അന്തിമറിപ്പോര്‍ട്ട് സമ!പ്പിക്കാനുള്ള സമയം അന്വേഷണ സംഘം നീട്ടിചോദിക്കാനും സാധ്യതയുണ്ട്. ഒരു എസ്!പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here