വാഷിങ്ടൺ: കരീബിയൻ ഉപദ്വീപിൽ ഭീതി വിതച്ച് ഇർമ ചുഴലിക്കാറ്റ്. അത്ലാൻറിക്കിലെ ഏറ്റവും ശക്തിയേറിയ ഇൗ ചുഴലിക്കാറ്റ് കിഴക്കൻ മെക്സിക്കൻ തീരം കടന്ന് നേരിട്ട് ബാർബുഡ ദ്വീപിലെത്തുമെന്നാണ് യു.എസ് കാലാവസ്ഥ വിഭാഗത്തിെൻറ മുന്നറിയിപ്പ്. കിഴക്കൻ മേഖലയിൽ ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. കനത്തമഴയെ തുടർന്ന് വൻമരങ്ങൾ കടപുഴകിയതായും വെള്ളപ്പൊക്കമുണ്ടായതായും റിപ്പോർട്ടുണ്ട്.
നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്താൻ കാറ്റിെൻറ ശക്തി കുറയുന്നതുവരെ കാത്തിരിക്കുകയാണ് അധികൃതർ. ഒാങ്കില ദ്വീപിലും കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്. പ്യൂർടോ റികോയും ഹെയ്തിയും ക്യൂബയും കടന്ന് യു.എസിലെ േഫാറിഡയിലെത്തുന്നതിനുമുമ്പ് ഇൗ മേഖലകളിൽ കാറ്റ് നാശം വിതച്ചതായും റിപ്പോർട്ടുണ്ട്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മണിക്കൂറിൽ ഏതാണ്ട് 295 കിലോമീറ്ററാണ് ഇർമയുടെ വേഗം.
അത്ലാൻറിക് കടലിൽ ശക്തിപ്രാപിച്ച ഇർമ ചുഴലിക്കൊടുങ്കാറ്റ് യു.എസ് തീരം ലക്ഷ്യമാക്കിയാണ്നീങ്ങുന്നത്. ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകളുടെ കാറ്റഗറി അഞ്ചിൽപെടുന്ന ഇർമ, യു.എസ് സംസ്ഥാനമായ ഫ്ലോറിഡയിൽ കനത്ത നാശം വിതക്കുമെന്നും മുന്നറിയിപ്പുണ്ട്. അത്ലാൻറിക്കിലെ കേപ് വെർദ് ദ്വീപുകൾക്കു സമീപത്തുനിന്നാണ് കാറ്റ് രൂപംകൊള്ളുന്നത്. പടിഞ്ഞാറോട്ടു സഞ്ചരിക്കുന്തോറും ഇർമ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.