പ്ലാനൊ (ഡാളസ്): ഞായറാഴ്ച രാത്രി 8 മണിക്ക് ഡാളസ്സ് പ്ലാനോയിലെ ഒരു വീട്ടില്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ആയുധധാരിയായി കാണപ്പെട്ട വ്യക്തിക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഇയാളും കൊല്ലപ്പെട്ടതോടെ മരിച്ചവരുടെ എണ്ണം എട്ടായി.

വെസ്റ്റ് സ്പിറിഗ് ക്രീക്ക് പാര്‍ക്ക് വെ 1700 ബ്ലോക്കിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്ലാനൊ പോലീസ് ഡേവിഡ് ടില്ലി പറഞ്ഞു. വീടിനകത്ത് ഗുരുതരമായി പരിക്കേറ്റ് കിടന്ന രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഡേവിസ് പറഞ്ഞു. മരിച്ചവരെല്ലാവരും പ്രായപൂര്‍ത്തിയായവരാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഡാളസ് കൗബോയ്‌സ് കളി കാണുന്നതിനിടയിലാണ് വെടിവെപ്പുണ്ടായതെന്ന് സമീപ വാസികള്‍ പറഞ്ഞു. വെടിവെപ്പ് നടത്തിയ വ്യക്തിയും, മരിച്ചവരും തമ്മിലുള്ള ബന്ധത്തെകുറിച്ചോ, വെടിവെപ്പുണ്ടായ സാഹചര്യമോ എന്താണെന്ന് വെളിപ്പെടുത്തുവാന്‍ പോലീസ് തയ്യാറായില്ല. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായും, വീടും പരിസരവു പോലീസ് വളഞ്ഞിരിക്കുന്നതായും ദൃക്‌സാക്ശികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here