കൊച്ചി: ഫിഫയുടെ കൗമാര ലോകകപ്പിന് ഇന്ത്യ ഉണരാന്‍ ഇനി 23 ദിവസങ്ങള്‍. ആഫ്രിക്കന്‍ കരുത്തരായ ഘാനയും ലാറ്റിനമേരിക്കന്‍ ശക്തികളായകൊളംബിയയും ബ്രസീലുമാണ് കിരീടപോരാട്ടത്തിലെ മുമ്പന്‍മാര്‍. നൈജീരിയ കഴി!ഞ്ഞാല്‍ ടൂര്‍ണമെന്റില്‍ മികച്ച റെക്കോര്‍ഡുള്ള ടീമാണ് ഘാന.രണ്ട് വട്ടം ചാംപ്യനും റണ്ണേര്‍സ് അപ്പുമായ ഘാന ടൂര്‍ണമെന്റിലെ ഫേവറിറ്റാകുന്നത് ടൂര്‍ണമെന്റിലെ എല്ലാ ടീമിനുമേലും അമ്പത് ശതമാനത്തില്‍ മേലെ വിജയശതമാനം ഉണ്ട് എന്നത് തന്നെയാണ്.അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങളില്‍ 74 ശതമാനത്തിന് മേലെ വിജയവും ഘാനയ്ക്കുണ്ട്.ഇന്ത്യയിലേക്കുള്ള വഴിയില്‍ ശരാശരി മൂന്ന് ഗോളിന്റെ വിജയം നേടിയതും ഘാനയെ കടലാസുകളിലെ വമ്പന്‍മാരാക്കുന്നു.

ടൂര്‍ണമെന്റിലെ മറ്റൊരു പുലിക്കൂട്ടം കാനറികളാണ്. 97 ലും 99 ലും 2003 ലും ചാംപ്യന്‍മാരായ മഞ്ഞപ്പട അണ്ടര്‍ 17ലും മികച്ച ടീം തന്നെയാണ്. സാവോപോളയുടെ ബ്രെന്നറും റയല്‍ മാഡ്രിഡ് കീശയിലാക്കിയ വിനീഷ്യസും ചേര്‍ന്നൊരുക്കിയ മുന്നേറ്റ നിര യോഗ്യത മല്‍സരങ്ങളില്‍ 24 ഗോളുകളാണ് നേടിയത്. സുവര്‍ണ തലമുറയുമായാണ് കൊളംബിയ ടൂര്‍ണമെന്റിനെത്തുന്നത്. കാംപസും യുവാന്‍ പെനലോഡയും സാന്റിയാഗോ ബറോരയും അണിനിരക്കുന്ന കൊളംബിയന്‍ നിര കിരീട ഫേവറിറ്റുകള്‍ തന്നെ.

 

LEAVE A REPLY

Please enter your comment!
Please enter your name here