തിരുവനന്തപരം: വീട്ടമ്മയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്തതു മുക്കുപണ്ടമാണെന്നറിയാതെ കള്ളനായ വില്‍പനക്കാരന്‍ സാരിയുടെ കെട്ട് ഉപേക്ഷിച്ചു നിലം തൊടാതെ ഓടി സ്ഥലം വിട്ടു. ഒരു സാരി വാങ്ങാന്‍ വില്‍പനക്കാരനെ വീട്ടില്‍ വിളിച്ചു കയറ്റിയ വീട്ടമ്മയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയത് 25 സാരി.

തല്‍ക്കാലം പൊലീസില്‍ പരാതിപ്പെടേണ്ടെന്നാണു കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം രാവിലെയാണ് ഇതരസംസ്ഥാനക്കാരനായ സാരി വില്‍പനക്കാരന്‍ കല്ലറയിലെ വീട്ടിലെത്തിയത്. ഉമ്മറത്ത് കെട്ടഴിച്ചു സാരികള്‍ നിരത്തി കാണിച്ചു കൊടുത്തു. വീട്ടമ്മ സാരി തിരയുമ്പോള്‍ വില്‍പ്പനക്കാരന്റെ കണ്ണ് വീട്ടമ്മയുടെ വലിയ മാലയിലായിരുന്നു.

ഞൊടിയിടയില്‍ സാരി വില്‍പനക്കാരന്‍ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് സാരിക്കെട്ട് ഉപേക്ഷിച്ച് ഓടി. വീട്ടമ്മ നിലവിളിക്കാനോ പൊലീസില്‍ പരാതി നല്‍കാനോ മിനക്കെട്ടില്ല. കാരണം കള്ളന്‍ കൊണ്ടുപോയതു മുക്കുപണ്ടമാണ്. വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ പാങ്ങോട് പൊലീസ് പരാതിയില്ലെങ്കിലും അന്വേഷണം തുടങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here