ലാസ് വേഗാസ്: ചൂതാട്ട നഗരമായ ലാസ് വേഗാസിലെ കാസിനോയില്‍ ഭീകരാക്രണം. വെടിവെപ്പില്‍ മരണ സംഖ്യ ഉയരുന്നു. 50 പേർ മരിച്ചുവെന്നാണ് ഒടുവിൽ കിട്ടിയ വിവരം.
200 പേര്‍ക്ക് പരിക്കേറ്റു. ഭീകരനെന്നു സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തയാളെ പിന്നീട് പോലീസ് വെടിവെച്ചുകൊന്നു.
മാന്‍ഡലെ ബേ കാസിനോയിലാണ് വലിയ വെടിവയ്പുണ്ടായത്.
നിരവധി പേരെ പരിക്കേറ്റ നിലയില്‍ പ്രവേശിപ്പിച്ചതായി യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ വക്താവ് അറിയിച്ചു.
കാസിനോയുടെ 32-ാം നിലയിലാണ് ഞായറാഴ്ച രാത്രി വെടിവയ്പുണ്ടായതെന്നാണു സമൂഹമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
പരിഭ്രാന്തരായ ആള്‍ക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്. രണ്ടു പേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here