ലാസ് വേഗസ്: ആധുനിക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയെന്ന് വിശേഷിപ്പിക്കപ്പെട്ട ലാസ് വേഗസ് വെടിവെപ്പ് നടന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നതിന് കൂടുതൽ തെളിവ്. കൊലയാളി സ്റ്റീഫൻ പാഡക് തെൻറ റൂമിന് ചുറ്റും കാമറകൾ സ്ഥാപിച്ചിരുന്നതായും ലക്ഷം ഡോളർ വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. കൃത്യം നിർവഹിക്കുേമ്പാൾ ആരെങ്കിലും തനിക്കെതിരെ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അതിനിടെ, ഫിലിപ്പീൻസിലായിരുന്ന പാഡക്കിെൻറ സ്ത്രീസുഹൃത്ത് മരീലോ ഡാൻലിയെ എഫ്. ബി.എെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു.എസിൽ തിരിച്ചെത്തിയ 62കാരിയായ ഇവരെ ലോസ് ആഞ്ജലസ് വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്.

ഇവരിൽനിന്ന് കൂട്ടക്കൊലയുടെ കാരണമെന്താണെന്നതിനെ കുറിച്ച് വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. റിട്ട. അക്കൗണ്ടൻറും ചൂതാട്ടക്കാരനുമായ ഒരു 64കാരന് ഇത്ര ഭീകരമായ കൂട്ടക്കൊല നടത്താനുള്ള കാരണം കണ്ടെത്തൽതന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാന ദൗത്യമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, നേരത്തെ വിലയിരുത്തിയ രൂപത്തിലുള്ള മാനസിക വിഭ്രാന്തി ഇയാൾക്ക് ഉണ്ടായിരുന്നതിന് തെളിവുകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരിലൊരാൾ വെളിപ്പെടുത്തി.

പതിനായിരം ഡോളറോളം ദിവസവും ചൂതാട്ടത്തിലൂടെ സമ്പാദിക്കുന്ന പാഡക്കിെൻറ സാമ്പത്തിക ബന്ധങ്ങളും അന്വേഷണത്തിലാണ്. കൃത്യം നടത്തിയത് ഒറ്റക്കാണെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഏകദേശം ഒമ്പതു മുതൽ 11 വരെ മിനിറ്റുകളാണ് വെടിവെപ്പ് തുടർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here