തിരുവനന്തപുരം: മന്ത്രിമാരുടെയുടെ വകുപ്പുകളുടേയും പ്രവര്‍ത്തനം ഇന്നും നാളെയുമായി മുഖ്യമന്ത്രി വിലയിരുത്തും . പദ്ധതികളുടെ ഓരോ ഘട്ടങ്ങളും സമയബന്ധിതമായി തീര്‍ക്കാനുള്ള തീരുമാനം കൂടിക്കാഴ്ചയില്‍ ഉണ്ടാകും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു വിലയിരുത്തല്‍ ആദ്യം സ്വന്തം വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മുഖ്യമന്ത്രി തുടക്കമിടും.
മുഖ്യമന്ത്രിയുടെ വകുപ്പുകളടക്കം ആറു മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചുള്ള ചര്‍ച്ചയാണ് ആദ്യദിനം. അതാത് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും കൂടിക്കാഴ്ചക്കുണ്ടാകും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അവലോകന റിപ്പോര്‍ട്ടും ഹാജരാക്കണം. ഓരോ പദ്ധതിയുടെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനൊപ്പം വീഴ്ചകളും പദ്ധതി നിര്‍വ്വഹണത്തിലെ തടസങ്ങളും പ്രത്യേകം പരിഗണിക്കും.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയ തുകയില്‍ എത്രശതമാനം ചെലവഴിച്ചു, അടുത്ത ക്വാ!ട്ടറില്‍ എത്രമാത്രം തുക ചെലവഴിക്കാനാകും തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയുണ്ടാകണം. ഒപ്പം ഓരോ വകുപ്പും പുതിയ പദ്ദതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും വേണം. കൂട്ടത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 14 വന്‍കിട പദ്ധതികളുടെ പുരോഗതിയും പരിശോധിക്കുന്നുണ്ട്.
വന്‍കിട പദ്ധതികളുടെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കാനുള്ള സമയപരിധി നിശ്ചയിക്കും. ഓരോ ഘട്ടത്തിലെയും പുരോഗതി വിലയിരുത്താന്‍ പ്രത്യേക സോഫ്റ്റ് വെയര്‍ കൊണ്ടുവരും. ആകെ 38 വകുപ്പുകളിലെ 114 പദ്ധതികളാണ് പരിശോധിക്കുന്നത് . നിരന്തര വിലയിരുത്തലോടെ പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.
അതേസമയം മുഖ്യമന്ത്രിയുടെ നീക്കത്തെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സ്വന്തം വകുപ്പുകള്‍ക്ക് പൂജ്യം മാര്‍ക്കുള്ളപ്പോഴാണ് മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്നതെന്ന് ചെന്നിത്തലപറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here