ഒക്കലഹോമ: കളിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പതിമൂന്നുകാരന്‍ തൊടുത്തുവിട്ട അമ്പേറ്റ് പത്തു വയസ്സുകാരന്‍ ഓസ്റ്റിന്‍ മരിക്കുകയും എട്ടു വയസ്സുകാരനായ സഹോദരന് പരുക്കേല്‍ക്കുകയും ചെയ്തു. പതിമൂന്ന് വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒക്കലഹോമ പീക്കന്‍ മെഡോസിലുള്ള വീട്ടില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മൂന്നു പേരും കളിക്കുന്നതിനിടയില്‍ പ്രകോപിതനായ പതിമൂന്ന് വയസ്സുകാരന്‍ ഓസ്റ്റിന് നേരെ എയ്ത അമ്പ് ശരീരത്തില്‍ തുളച്ചു കയറി പുറത്തുവരികയും പുറകിലുണ്ടായിരുന്ന സഹോദരന്റെ ദേഹത്തു മുറിവേല്‍പിക്കുകയും ചെയ്തു. ഓസ്റ്റിന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു ഇവരുടെ കൈവശം ക്രോസ് ബൊ ലഭിച്ചതെന്ന് മരിച്ച കുട്ടിയുടെ ആന്റി പറഞ്ഞു. കസ്റ്റഡിയിലെടുത്ത കുട്ടിയെ ജൂവനയ്ല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇതൊരു കൊലപാതകമായി കണക്കാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here