ന്യൂദല്‍ഹി: പാക്കിസ്ഥാനെ നാണം കെടുത്തിയ ഭൂചലന പ്രവചനത്തിനു കാരണം മലയാളിയായ ജ്യോതിഷി. ഡിസംബറില്‍ ഏഷ്യയില്‍ ശക്തമായ ഭൂചലനം ഉണ്ടാകുമെന്ന് തങ്ങളുടെ ചാരസംഘടന ഐഎസ്‌ഐക്ക് ലഭിച്ച ചില രേഖകളിലുണ്ടെന്നും അതിനാല്‍ കരുതിയിരിക്കണമെന്നും കാണിച്ച് ശനിയാഴ്ച പാക്കിസ്ഥാന്റെ ഭൂചലന പുനര്‍നിര്‍മ്മാണ,പുനരധിവാസ അതോറിറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റില്‍ പറയുന്ന രേഖ മലയാളിയായ ജ്യോതിഷിയുടെ കുറിപ്പായിരുന്നുവെന്ന് കണ്ടെത്തി.

സംഭവം ഇങ്ങനെ: ബാബു കാലായില്‍ എന്ന ജ്യോതിഷി ബികെ റിസര്‍ച്ച് അസോസിയേഷന്‍ ഫോര്‍ ഇഎസ്പി എന്ന സ്ഥാപനം നടത്തുന്നുണ്ട്. ഇഎസ്പിയെന്നാല്‍ അതീന്ദ്രിയ ശക്തി കൊണ്ടുള്ള കണ്ടെത്തല്‍. 2017 ഡിസംബര്‍ 31നു മുന്‍പ് ഏഷ്യയില്‍ വന്‍ ഭൂചലനം ഉണ്ടാകുമെന്ന് സ്ഥാപനത്തിന്റെ ഡയറക്ര്! ബാബു ഒരു പ്രവചനം നടത്തി. ഇതടങ്ങിയ കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കുകയും ചെയ്തു. ഈ കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനും കക്ഷി മടിച്ചില്ല. ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ ലഭിച്ച ഈ കത്താണ് ഐഎസ്‌ഐ തങ്ങള്‍ക്ക് ലഭിച്ച രഹസ്യ വിവരമായി പാക്ക് അധികൃതരെ അറിയിച്ചത്. അതു പ്രകാരം പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കുകയും മുന്‍കരുതലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മാത്രമല്ല അമേരിക്കയിലെ മുന്‍ പാക്ക് സ്ഥാനപതി ഹുസൈന്‍ ഹഖാനി ഈ അറിയിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
പാക്ക് ചാര സംഘടനക്ക് ഇത്തരമൊരു റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ സംശയം ഉയരുകയും ചെയ്തിരുന്നു. ചിലര്‍ പാക്കിസ്ഥാനെ കണക്കറ്റ് കളിയാക്കുകയും ചെയ്തിരുന്നു. അമളി പറ്റിയെന്നു മാത്രമല്ല സത്യം പുറത്തായതോടെ ആകെ നാണം കെട്ടിരിക്കുകയാണ് പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ. ഡിസംബര്‍ 31നു മുന്‍പ് ഏഷ്യയില്‍ ശക്തമായ ഭൂചലനം ഉണ്ടാകും.11 രാജ്യങ്ങളെ അത് ബാധിക്കും. അത് കടല്‍ത്തീരങ്ങളുടെ അതിര്‍ത്തികളെ വരെ മാറ്റിമറിക്കും. അതിനെത്തുടര്‍ന്ന് സീഷ്മയെന്ന കൊടുങ്കാറ്റ് ഉണ്ടാകും. 120 മുതല്‍ 180 കിലോമീറ്റര്‍ വരെ അതിന് വേഗതയുണ്ടാകും.
ഇത്തരം പലപല പ്രവചനങ്ങള്‍ നടത്തുന്ന കക്ഷിയാണ് ബാബു. ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ നിന്ന് ഇടിയൊച്ചകള്‍ മുടങ്ങുന്നു. വ്യാഴത്തില്‍ നിന്ന് പുകച്ചുരുളുകള്‍ ഉയരുന്നു. പാറശാലയിലാണ് ഇയാളുടെ ബികെ റിസര്‍ച്ച് അസോസിയേഷന്‍ ഫോര്‍ ഇഎസ്പിയുടെ ആസ്ഥാനം.

LEAVE A REPLY

Please enter your comment!
Please enter your name here