ന്യൂഡല്‍ഹി: പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയും ഓടുന്ന തീവണ്ടിയില്‍ നിന്ന് ചാടി. ഇവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൗറ ജോദ്പൂര്‍ എക്‌സ്പ്രസില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

സംഭവത്തെ കുറിച്ച് അമ്മ പറയുന്നതിങ്ങനെ

കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു ഇരുവരും. ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് യാത്ര ചെയ്തിരുന്നത്. തീവണ്ടി ചന്ദരി സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന ചിലര്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ചിലര്‍ മകളുടെ ദേഹത്ത് സ്പര്‍ശിച്ചു. അടുത്ത സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പൊലിസിനോട് പരാതിപ്പെട്ടു. എന്നാല്‍ പൊലിസ് പിടികൂടിയവര്‍ പിന്നീട് മടങ്ങി വരികയും കൂടുതല്‍ ഉപദ്രവിക്കുകയുമായിരുന്നു. അതിനിടെ മകളെ ശുചിമുറിയിലേക്ക വലിച്ചിഴക്കാനും ശ്രമം നടന്നു. ഒടുവില്‍ ഇരുവരും പുറത്തേക്ക് ചാടുകയായിരുന്നു.

പരുക്കേറ്റതിനെ തുടര്‍ന്ന് കുറച്ചു സമയം അബോധാവസ്ഥയിലായി. പരിക്കേറ്റ് അബോധാവസ്ഥയിലായി. പിന്നീട് ഇരുവരും ചന്ദരി സ്‌റ്റേഷനിലേക്ക് നടന്നുപോയി സഹായം തേടുകയായിരുന്നു. അവിടെനിന്ന് ഇരുവരെയും ആംബുലന്‍സില്‍ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ സ്ത്രീയുടെ ഭര്‍ത്താവ് ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനാണ്. പെണ്‍കുട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here