കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കില്ല. കൂടുതല്‍ നിയമ പരിശോധനകള്‍ക്കായി കുറ്റപത്രം എജിക്ക് കൈമാറിയ സാഹചര്യത്തിലാണ് തീരുമാനം. ദിലീപിനെതിരായ നിര്‍ണായക കണ്ടെത്തലുകളടങ്ങിയ കുറ്റപത്രം നാളെ സമര്‍പ്പിക്കുമെന്നാണ് വ്യക്തമാകുന്നത്. ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ളതാണ് കുറ്റപത്രം.അതേസമയം ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.ദേ പുട്ടിന്റെ ശാഖ ഉദ്ഘാടനത്തിന് ഈ മാസം 29 ന് ദുബായില്‍ പോകാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഒരാഴ്ചത്തെ ഇളവാണ് ദിലീപ് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുക.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ദിലീപിന്റെ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്‌പോള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്‍ എതിര്‍ക്കുക.നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കേസില്‍ ദിലീപിന്റെ ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക മൊഴിയായിരുന്നു പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നുവെന്ന ജീവനക്കാരന്റെ മൊഴി.എന്നാല്‍ ലക്ഷ്യയിലെ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റി. അതോടൊപ്പം കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി എടുക്കാനുളള നീക്കവും നടന്നില്ല. പള്‍സര്‍ സുനി ചാര്‍ളിയുടെ കോയന്പത്തൂരിലെ വീട്ടിലായിരുന്നു ഒളിവില്‍ താമസിച്ചിരുന്നത്.
ദിലീപിന്റ ഇടപെടല്‍ മൂലമാണ് രണ്ട് നിര്‍ണായക സാക്ഷികളും മൊഴി മാറ്റിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഇതുവരെയും ലഭിക്കാത്ത സാഹചര്യത്തില്‍ ദീലിപിന്റെ വിദേശയാത്ര നിര്‍ണായ തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here