മയാമി (ഫ്‌ളോറിഡ): ഫ്‌ളോറിഡ മയാമി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം. സ്ഥിരമായി വിമാനയാത്രക്കാരുടെ ലഗേജുകള്‍ മോഷ്ടിച്ചിരുന്ന മൂന്നു പേരെ ഫ്‌ളോറിഡാ പോലീസ് പിടികൂടി. അന്ന കൊളംമ്പി, വില്‍ബര്‍ട്ട്, മേഡിലയ്ഡ് എന്നിവര്‍ ഏകദേശം 23, 700 ഡോളര്‍ വില മതിക്കുന്ന യാത്രക്കാരുടെ സാധനങ്ങളാണ് മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ പിന്നീട് കുറ്റം സമ്മതിച്ചു.

അറസ്‌ററിലായ ഇവരെ ഞായറാഴ്ച 5,000 ഡോളര്‍ ബോണ്ടില്‍ മോചിപ്പിച്ചു. നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് ഇവര്‍ യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിച്ചത്. ബാഗേജ് ക്ലെയിം ബല്‍റ്റിന് സമീപം സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ നിന്നാണ് ഇവരുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചത്.

മോഷ്ടിച്ച വസ്തുക്കള്‍ ഇവരുടെ വീടുകളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
ബാഗുകള്‍ മോഷ്ടിക്കപ്പെടുന്ന നിരവധി പരാതികളാണ് വിമാനതാവള അധികൃതര്‍ക്കു ലഭിക്കുന്നത്. മോഷ്ടാക്കളെ പിടികൂടുന്നതിന് പോലീസ് നിരന്തര ജാഗ്രത പുലര്‍ത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here