തിരുവനന്തപുരം: ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തെ ഉള്‍പ്പെടുത്തി കേരള സമൂഹത്തിെൻറ പൊതുനന്മ-യെയും വികസനത്തെയും ലക്ഷ്യമാക്കി ഇൗ മാസം 12, 13 തീയതികളിൽ നിയമസഭ മന്ദിരത്തിൽ ചേരുന്ന പ്രഥമ ലോക കേരളസഭ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

12ന് രാവിലെ 9.30ന് സഭയുടെ രൂപവത്കരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആൻറണിയുടെ പ്രഖ്യാപനത്തോടെ സഭാംഗങ്ങള്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. തുടര്‍ന്ന് സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല, രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, വിവിധ റീജ്യനുകളുടെ പ്രതിനിധികള്‍, പ്രമുഖ പ്രവാസി വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പെങ്കടുക്കും. തുടർന്ന് പശ്ചിമേഷ്യ, ഏഷ്യയിലെ ഇതരരാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റ് ലോകരാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ നടക്കും.സാംസ്‌കാരിക പരിപാടികള്‍, മുദ്രാഗാന അവതരണം, ‘ദൃശ്യാഷ്ടകം’ എന്നീ പരിപാടികളും ഉണ്ടാകും.13ന് വിവിധ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മേഖല സമ്മേളനങ്ങള്‍, വിഷയമേഖലകളുടെ റിപ്പോര്‍ട്ടിങ്, മുഖ്യമന്ത്രിയുടെ സമാപന പ്രസംഗം, നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും കലാപരിപാടികളും. പൊതുസമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. സമ്മേളനം രണ്ടുവർഷത്തിലൊരിക്കൽ; മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കുംതിരുവനന്തപുരം: 351 അംഗങ്ങളെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന ലോക കേരളസഭ രണ്ടുവർഷത്തിൽ ഒരുതവണയെങ്കിലും സേമ്മളിക്കണം. ആവശ്യമെങ്കിൽ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നതിനനുസരിച്ച് കൂടുതൽതവണ യോഗം ചേരും. നിയമസഭ നടപടികളുടെ മാതൃകയിലായിരിക്കും നടപടിക്രമങ്ങൾ. സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും 20 ലോക്‌സഭാംഗങ്ങളും 10 രാജ്യസഭ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെടുന്നവരും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര്‍ സഭയില്‍ അംഗങ്ങളായിരിക്കും.ഇതിനുപുറമെ ഇന്ത്യന്‍ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സഭയിലേക്ക് കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഇതില്‍ 42 പേര്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരും 99 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരും ആറുപേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരും ആയിരിക്കും.

രാജ്യസഭപോലെ കാലാവധിയില്ലാത്ത തുടർച്ചയുള്ള സഭയായിരിക്കും ലോക കേരളസഭ. നാമനിർദേശം ചെയ്യപ്പെട്ട മൂന്നിലൊന്ന് പേർ രണ്ടുവർഷം കൂടുേമ്പാൾ വിരമിക്കുകയും അത്രയും അംഗങ്ങളെ പകരം നാമനിർദേശം ചെയ്യുകയും ചെയ്യും. മുഖ്യമന്ത്രിയാണ് നേതാവ്. പ്രതിപക്ഷ നേതാവ് സഭ ഉപനേതാവുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി സഭയുടെ സെക്രട്ടറി ജനറൽ. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയം ആണ്. വിവിധ മേഖലകളിലുള്ള 30 പ്രമുഖ വ്യക്തികളെ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യും. പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യന്‍ പൗരത്വമില്ലാത്ത കേരളീയരുള്‍പ്പെടെയുള്ള ഏതാനും ആളുകളെയും ക്ഷണിച്ചിട്ടുണ്ട്.

ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ പരിഗണിച്ചാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്. ലോക കേരളസഭയിലേക്കുള്ള അംഗങ്ങളുടെ പാനല്‍ തയാറാക്കിയത് നോര്‍ക്ക സെക്രട്ടറി, സി.ഇ.ഒ, ജനറല്‍ മാനേജര്‍ എന്നിവര്‍ അടങ്ങിയ ഉന്നതാധികാരസമിതിയാണ്. സഭാംഗം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രമേയങ്ങളും ചോദ്യങ്ങളും മറ്റും മുന്‍കൂട്ടി തയാറാക്കി സഭാ നേതാവിെൻറ അനുവാദത്തോടെ അയച്ചുനല്‍കാം. അംഗങ്ങള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രമേയങ്ങളും ചോദ്യങ്ങളും സെക്രട്ടേറിയേറ്റിന് മുന്‍കൂട്ടി സമര്‍പ്പിക്കും. സഭയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ ഐകകണ്േഠ്യന തീരുമാനമെടുക്കുന്ന രീതിയായിരിക്കും ലോക കേരളസഭ പൊതുവില്‍ സ്വീകരിക്കുക.

ലോക കേരളസഭയിൽ എത്തുന്ന പ്രമുഖരില്‍ ചിലര്‍, ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, കെ.ജെ. യേശുദാസ്, കെ.എം. ചെറിയാന്‍, എം.എസ്. സ്വാമിനാഥന്‍, എം.എസ്. വല്യത്താന്‍, നിലമ്പൂര്‍ ആയിഷ, ടി.ജെ.എസ്. ജോര്‍ജ്, എ. ഗോപാലകൃഷ്ണന്‍, എ.വി. അനൂപ്, അജിത് ബാലകൃഷ്ണന്‍, ഡോ.ആസാദ് മൂപ്പന്‍, ബി. ജയമോഹന്‍, ബോസ് കൃഷ്ണമാചാരി, ഗോകുലം ഗോപാലന്‍, കെ. സച്ചിദാനന്ദന്‍, കെ.വി. ഭഗീരഥ്, ക്രിസ് ഗോപാലകൃഷ്ണന്‍, എം.എ. യൂസഫലി, എം. അനിരുദ്ധന്‍, എം.ജി. ശാര്‍ങ്ഗധരന്‍, എം. മുകുന്ദന്‍, എം.പി. രാമചന്ദ്രന്‍, പി.എന്‍.സി. മേനോന്‍, രവി പിള്ള, റസൂല്‍ പൂക്കുട്ടി, ശശികുമാര്‍, ശോഭന, സുനിത കൃഷ്ണന്‍, അനിത നായര്‍, ജെ. അലക്‌സാണ്ടര്‍, രേവതി, ഓംചേരി എന്‍.എന്‍.പിള്ള, പ്രഫ. വളപ്പില്‍ പ്രദീപ്, കെ.എസ്. ചിത്ര, ഡോ. എം.വി. പിള്ള, എ.എം. മത്തായി, ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, ഗീതാ ഗോപിനാഥ്, പ്രഫ. എസ്.ഡി. ബിജു.

LEAVE A REPLY

Please enter your comment!
Please enter your name here