ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ പി. പരമേശ്വരരൻ, സംഗീത പ്രതിഭകളായ ഇളയരാജ, ഗുലാം മുസ്തഫ ഖാൻ, എന്നിവർക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ബൗദ്ധിക മുഖവും രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്‍റെ മുതിർന്ന പ്രചാരകനാണ് പി. പരമേശ്വരൻ.

വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി, ബില്യാർഡ്സ് താരം പങ്കജ് അദ്വാനി എന്നിവരടക്കം 12 പേർക്ക് പത്മഭൂഷൺ. റിപ്പബ്ലിക് ദിനം പ്രമാണിച്ച് രാഷ്ട്രപതി 85 പത്മശ്രീ പുരസ്ക്കാരങ്ങളും പ്രഖ്യാപിച്ചു. കേരളത്തിൽ ലക്ഷ്മിക്കുട്ടിയമ്മ (നാട്ടുചികിത്സ), എം.ആർ. രാജഗോപാൽ (സാന്ത്വന ചികിത്സ) എന്നിവർക്ക് പത്മശ്രീ ലഭിച്ചു. ടെന്നിസ് താരം സോംദേവ് ദേവ്വർമൻ, ബാഡ്മിൻറൺ താരം കെ. ശ്രീകാന്ത്, സാമൂഹിക പ്രവർത്തനം മുൻനിർത്തി സുധാംശു ബിശ്വാസ്, നാടോടി സംഗീതജ്ഞ വിജയലക്ഷ്മി നവനീതകൃഷ്ണൻ, കർണാടത്തിൽ നിന്ന് സംഗീത പ്രതിഭ ഇബ്രാഹിം സുതർ, തമിഴ്നാട്ടിൽ പ്ലാസ്റ്റിക് റോഡ് നിർമാണത്തിലൂടെ ശ്രദ്ധേയനായ രാജഗോപാലൻ വാസുദേവൻ, സൗദിയിൽ യോഗ പരിശീലകയായ നൗഫ് മർവായിയും എന്നിവർ പത്മശ്രീ ലഭിച്ചവരിൽ ഉൾപ്പെടുന്നു.

പാലിയം ഇന്ത്യ എന്ന സംഘടനയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോ. എം ആര്‍ രാജഗോപാല്‍ 23 വർഷമായി സാന്ത്വന ചികിത്സാ രംഗത്ത് പ്രവർത്തിക്കുന്നു. തിരുവനന്തപുരം സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here