അങ്കമാലി ചിറയ്ക്കൽ വീട്ടിൽ അഡ്വ.മാർട്ടിൻ പോളിൻ്റെയും ഡൈനി മാർട്ടിൻ്റെയും മകനായ കിരോൺ മാർട്ടിനാണ് മറുനാടൻ വിജയകഥയിലെ നായകൻ.ഓസ്‌ട്രേലിയ എന്ന വികസിത രാജ്യത്ത് അത്യന്തം കിടമത്സരം നിറഞ്ഞ മേഖലയാണ് മോഡലിംഗ്.ഈ രംഗത്ത് കടന്നു കയറുകയും വിജയം നേടുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല.എന്നാൽ കഠിന പ്രയത്നവും പ്രൊഫഷണലിസവും കൈമുതലാക്കി 22 കാരനായ കിരോൺ ഈ മേഖലയിലേക്ക് നടന്നു കയറിയപ്പോൾ ചരിത്രം വഴി മാറി.

പരസ്യ രംഗത്ത് നിന്ന് കൈ നിറയെ ഓഫറുകളാണ് കിരോൺ മാർട്ടിനെ തേടിയെത്തുന്നത്.നിരവധി പരസ്യങ്ങൾ ഇതിനകം തന്നെ കിരോൺ ചെയ്തു കഴിഞ്ഞിട്ടുമുണ്ട്.ഡോൺ ബെല്ലാ ഇന്റർനാഷ്ണൽ ബ്യൂട്ടി പേയ്ജന്റ് കോണ്ടസ്റ്റിൽ ഈ വർഷം ഡിസംബറിൽ നടക്കുന്ന ഫൈനലിലേക്ക് കിരോൺ യോഗ്യത നേടിയിട്ടുണ്ട്.പരസ്യ രംഗത്ത് സജീവ സാന്നിദ്ധ്യമാകുന്നതോടൊപ്പം പഠന രംഗത്തും കിരോൺ പിന്നിലല്ല.തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്ന് ഡിഗ്രി പൂർത്തിയാക്കിയ കിരോൺ ഇപ്പോൾ ഓസ്‌ട്രേലിയയിലെ ഫെഡറേഷൻ യൂണിവേഴ്സിറ്റിയിൽ എം.ബി.എ ചെയ്തുകൊണ്ടിരിക്കുകയാണ്.ഇതിനിടെ ടാൻയ പവ്വൽ മോഡൽ കോഴ്‌സിൽ ഗ്രാജുവേഷൻ നേടിയ കിരോൺ ഇവർക്കായുള്ള ഷോകളും ചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ മലയാളി അസോസിയേഷൻ്റെ പിന്തുണയോടെ കിരോൺ മാർട്ടിൻ ഉയരങ്ങളിലേക്ക് നടന്ന് കയറുമ്പോൾ അങ്കമാലിക്കാരൻ എന്നതിൽ നമുക്കും അഭിമാനിക്കാം.

വാർത്ത : ജോസ്.എം ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here