കാലിഫോര്‍ണിയ: ട്രംപ് അധികാരത്തിലേറിയതിനു ശേഷം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ സ്വീകരിച്ചിരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായി കാലിഫോര്‍ണിയയിലെ 77 വ്യവസായ സ്ഥാപനങ്ങളില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാര്‍ ഒരേസമയം പരിശോധന നടത്തി. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ റെയ്ഡ് നീണ്ടുനിന്നു.

നിയമപരമായി ജോലി ചെയ്യുന്നതിനുള്ള അവകാശം വ്യക്തമാക്കുന്ന രേഖകള്‍ മൂന്നു ദിവസത്തിനകം വ്യാപാര ഉടമകളെ ഏല്‍പിക്കണമെന്ന നോട്ടീസുകള്‍ ഇവര്‍ കടകളില്‍ വിതരണം ചെയ്തു.

അമേരിക്കയിലെ സെവന്‍ ഇലവന്‍ സ്റ്റോറുകളില്‍ ജനുവരി ആദ്യവാരം ഇതിനു തുല്യമായ പരിശോധന നടത്തിയിരുന്നു. 21 അനധികൃത കുടിയേറ്റക്കാരെയാണ് അന്നു പിടികൂടിയത്. അമേരിക്കന്‍ പൗരന്മാര്‍ക്കും, നിയമാനുസൃത കുടിയേറ്റക്കാര്‍ക്കും തൊഴില്‍ ഉറപ്പു വരുത്തുന്നതിനു ഇത്തരം റെയ്ഡുകള്‍ ആവശ്യമാണെന്നു വക്താവ് ജയിംസ് പറഞ്ഞു. കാലിഫോര്‍ണിയയില്‍ നടന്ന റെയ്ഡിനെ കോണ്‍ഗ്രസ് മെമ്പര്‍ ജാക്കി സ്വീയര്‍ ആശങ്ക അറിയിച്ചു. ട്രംപ് കാലിഫോര്‍ണിയയെ ലക്ഷ്യമാക്കിയിരിക്കുകയാണെന്നു ഇവര്‍ കുറ്റപ്പെടുത്തി.

ഇല്ലീഗല്‍ ഇമിഗ്രന്റ്‌സിനു ജോലി നല്‍കുന്നത് തടയുക എന്നതാണ് ഈ റെയ്ഡുകൊണ്ട് ലക്ഷ്യമിടുന്നതെന്നു ഐസി.ഇ അധികൃതര്‍ പറഞ്ഞു. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ വ്യവസായങ്ങളെ ഐ.സി.ഇ റെയ്ഡ് ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here