ന്യൂഡല്‍ഹി:രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ എംടി മറീന എക്‌സ്പ്രസ് എന്ന എണ്ണകപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. കാസര്‍കോട് സ്വദേശി ശ്രീഉണ്ണിയെ കൂടാതെ കോഴിക്കോട് സ്വദേശിയായ മറ്റൊരു മലയാളികൂടി കാണാതായവരില്‍ ഉള്‍പ്പെട്ടതായാണ് സൂചന.

എണ്ണക്കപ്പലില്‍നിന്നുള്ള അവസാനസിഗ്‌നല്‍ ലഭിച്ചത് ജനുവരി 31ന് വൈകീട്ട് ആറരയ്ക്കാണ്. 52 കോടിരൂപാ മൂല്യംവരുന്ന 13,500 ടണ്‍ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തതാണോ, അപകടത്തില്‍പെട്ടതാണോ എന്നതുസംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. നൈജീരിയ, ബെനിന്‍ എന്നിവയുടെ നാവികസേനകളുടെ സഹായത്തോടെയാണ് തിരച്ചില്‍.

LEAVE A REPLY

Please enter your comment!
Please enter your name here