തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വരുന്ന ബുധനാഴ്ച കൊടുത്തു തീര്‍ക്കുമെന്നു സര്‍ക്കാര്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പെന്‍ഷന്‍കാരുടെ സംഘടനയായ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് അസോസിയേഷനെ വിവരം അറിയിച്ചു. തുടര്‍ന്ന് സമരം പിന്‍വലിച്ചതായി അസോസിയേഷന്‍ അറിയിച്ചു. കുടിശ്ശിക തീര്‍ക്കാന്‍ വേണ്ടത് 261 കോടി രൂപയാണ്. വായ്പയെടുക്കുന്നതിന് സഹകരണ ബാങ്കുകളുമായുള്ള ധാരണാപത്രം വെള്ളിയാഴ്ച തയാറാക്കും. പെന്‍ഷന്‍കാര്‍ ഒരാഴ്ചയ്ക്കകം സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അതിനിടെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍. ഇതിനായി മാര്‍ഗരേഖ തയാറാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കുടിശ്ശിക ഉള്‍പ്പെടെ 2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാണു സര്‍ക്കാരിന്റെ ശ്രമം. ഇതിനായി 600 കോടി രൂപ വേണം. ഈ തുക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനാണു തീരുമാനം.

ഈ മാസം ആദ്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലെ തീരുമാനപ്രകാരമാണിത്. കുടിശ്ശിക തീര്‍ക്കുന്നതു സംബന്ധിച്ച നടപടിക്രമം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി സര്‍ക്കാരിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here